ഫേസ് ബുക്ക് ചാറ്റിംഗ് വഴി തട്ടിപ്പ് സംഘം: ആശുപത്രി ജീവനക്കാരനായ യുവാവിന്റെ 2,54000 രൂപ തട്ടി
ഇലവുംതിട്ട: ഫേസ് ബുക്ക് ചാറ്റിംഗ് വഴി തട്ടിപ്പ് സംഘം സ്വകാര്യ ആശുപത്രി ജീവനക്കാരനായ യുവാവിന്റെ 254000 രൂപ തട്ടിയെടുത്തു. പന്തളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷനായ നല്ലാനിക്കുന്ന് കുന്നംകുളഞ്ഞിയിൽ ജോസഫിന്റെ മകൻ ബൈജു ജോസഫി(36)നെയാണ് ചാൾസ് ബെഞ്ചമിൻ എന്ന പ്രൊഫൈൽ ഐഡിയിൽ നിന്ന് ചാറ്റിംഗിലൂടെ വിചിത്രമായ തട്ടിപ്പിന് ഇരയാക്കിയത്.
സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കഴിഞ്ഞ
22
നാണ്
കനേഡിയൻ
സ്ത്രീയുടെ
ഫോട്ടയുളള
ഐ.ഡിയിൽ
നിന്ന്
ബൈജുവിന്
ഫ്രണ്ട്
റിക്വസ്റ്റ്
വന്നത്.
സുഹൃത്തായതിനെ
തുടർന്ന്
23
ന്
കേരളത്തിൽ
ഉണ്ടായ
മഹപ്രളയത്തിന്
ശേഷം
തങ്ങൾ
വൻ
സഹായം
ചെയ്തുവരുകയാണെന്ന്
അറിയിച്ചു.
തുണികളും
വില
കൂടിയ
പാദരക്ഷകളും
അയയ്ക്കാൻ
മേൽവിലാസം
ആവശ്യപ്പെട്ടതിനെ
തുടർന്ന്
ബൈജു
വിലാസം
നൽകി.
2
ദിവസം
കഴിഞ്ഞ്
സിൽവർ
ലൈൻ
എയർലൈൻസ്
എക്‌സ്പ്രസ്സ്
എന്ന
കൊരിയർ
കമ്പനിയിൽ
5108528514
എന്ന
നമ്പർ
പ്രകാരം
പാഴ്‌സൽ
അയച്ചിട്ടുണ്ടെന്ന്
വിവരം
ലഭിച്ചു.
പിറ്റേ
ദിവസം
ഡൽഹിയിൽ
നിന്ന്
എന്ന്
പരിചയപ്പെടുത്തി
8929698686
എന്ന
നമ്പരിൽ
നിന്ന്
കൊരിയർ
വന്നിട്ടുണ്ടെന്ന
ഫോൺവിളിയും
വന്നു.
22700
രൂപ
സർവ്വീസ്
ചാർജ്ജായി
അയയ്ക്കണമെന്നും
ആവശ്യപ്പെട്ടു.
തുടർച്ചയായി പണം ആവശ്യപ്പെട്ടു
അവർ
നൽകിയ
ബാങ്ക
ഓഫ്
ബറോഡയുടെ
ഡൽഹി
ബ്രഞ്ചിലെ
09630100017067,
എന്ന
അക്കൗണ്ട്
നമ്പരിലേക്ക്
ബൈജു
പണം
അയച്ചു.
അടുത്ത
ദിവസം
ഡൽഹിയിൽ
നിന്ന്
എന്ന്
പറഞ്ഞ്
വീണ്ടും
വിളി.
കസ്റ്റംസ്
ഡിപ്പാർട്ടുമെന്റ്
നിങ്ങളുടെ
മെയിൽ
ഐ.ഡിയിലേക്ക്
ഒരു
മെയിൽ
അയച്ചിട്ടുണ്ട്
അത്
പരിശോധിച്ച്
വേണ്ടത്
ചെയ്യാൻ
പറഞ്ഞു.
മെയിൽ
പരിശോധിച്ചപ്പോൾ
പാഴ്‌സലിൽ
8000
യു.എസ്
ഡോളറാണ്
ഉളളതെന്നും
ഇത്
തീവ്രവാദവുമായി
ബന്ധപ്പെട്ടുളള
ഇടപാടായണ്
നിരീക്ഷിക്കുന്നത്
അതിനാൽ
മണി
ലോൺട്രി
സർട്ടിഫിക്കറ്റിന്
69300
രൂപ
എത്രയും
പെട്ടന്ന്
അയക്കണമെന്ന
സന്ദേശമാണ്
ഉളളതെന്ന്
മനസിലായതോടെ
കുരുക്കിൽപ്പെടാതെ
രക്ഷപെടാം
എന്ന
ലക്ഷ്യത്തിൽ
ഈ
തുകയും
അവർ
നൽകിയ
അക്കൗണ്ടിൽ
ബൈജു
അയച്ചു.
നികുതി അടയ്ക്കാൻ ആവശ്യം
തൊട്ടടുത്ത
ദിവസം
സെൻട്രൽ
എക്‌സൈസ്
ഡൽഹി
എന്ന
കളർ
ലെറ്റർ
ഹെഡിൽ
ഉളള
കത്തിൽ
113474
രൂപ
നികുതിയായി
അന്ന്
തന്നെ
അയക്കണമെന്നും
അല്ലായെങ്കിൽ
നിയമ
നടപടികൾ
സ്വീകരിക്കേണ്ടി
വരുമെന്നും
അറിയിപ്പ്
കിട്ടി.ഇ
തുപ്രകാരം
ഭയന്ന
ബൈജു
ഈ
പണവും
ക്രൗൺ
എന്റർപ്രൈസസ്സ്
3681143930
0283315
എന്ന
നമ്പരിൽ
സെൻട്രൽ
ബാങ്കിന്റെ
ഡൽഹിയിലെ
ബറേലി
ബ്രാഞ്ചിലേക്ക്
അയച്ചു.
തട്ടിപ്പിന്റെ വിവിധ ഭാവങ്ങൾ
പിന്നീട്
അടുത്ത
ദിവസം
ഓണർഷിപ്പ്
സർട്ടിഫിക്കറ്റ്
ആവശ്യമാണെന്നും
അതിനായി
70000
രൂപ
കൂടി
അക്കൗണ്ടിൽ
അയക്കണമെന്നും
വീണ്ടും
ഫോണിൽ
വിളിച്ചറിയിച്ചു.ഈ
തുക
കൈവശം
ഇനി
ഇല്ലായെന്ന്
അറിയിച്ചപ്പോൾ
ഇത്
വലിയ
കുഴപ്പമാകും.എത്രയും
വേഗം
ഇത്
കൈപ്പറ്റാൻ
നോക്കുക
കൈവശം
ഉളള
തുക
ഉടൻ
തന്നെ
അയയ്ക്കുകയും
ബാക്കി
തുക
പാഴ്‌സൽ
കൈവശം
കിട്ടുമ്പോൾ
പാഴ്‌സലുമായി
വരുന്ന
ആളിന്റെ
കൈവശം
കൊടുക്കാനും
പറഞ്ഞുവത്രെ.അങ്ങനെ
50000
രൂപയും
ഈ
അക്കൗണ്ടിൽ
തന്നെ
അടച്ചു.പിറ്റേദിവസം
ഇതേ
നമ്പരിൽ
നിന്ന്
വിളിച്ച്
നിങ്ങളുടെ
പണം
റിസർവ്വ്
ബാങ്കിനെയാണ്
ഏൽപ്പിച്ചിരിക്കുന്നത്.ബാങ്ക്
തന്നെ
മേൽ
പറഞ്ഞ
8000
ഡോളറിന്
തതുല്യമായ
തുക
നിങ്ങൾക്ക്
നൽകുമെന്ന്
അറിയിച്ചുവത്രെ.
പിന്നീട്
കഴിഞ്ഞ
6
ദിവസമായി
ഒരു
വിവരവും
ഇല്ലായെന്നും
താൻ
വലിയ
തട്ടിപ്പിന്
ഇരയായിരിക്കുകയാണെന്നും
ബൈജു
പത്തനംതിട്ട
ജില്ലാ
പോലീസ്
മേധാവിക്ക്
നൽകിയ
പരാതിയിൽ
പറയുന്നു.