കൊറോണയുടെ പേരും പറഞ്ഞ് ഏപ്രില്‍ ഫൂളാക്കി, തിരുവനന്തപുരത്ത് നാല് പേര്‍ക്ക് പൊലീസിന്റെ മുട്ടന്‍പണി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകളെ തമാശയായി പറ്റിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റായ സന്ദേശം പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ നാല് പേരെ തിരുവനന്തപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ചിറ്റിയൂര്‍കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന് (56), രാജേന്ദ്രന്‍നായര്‍ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നാം തീയതി പ്രവാസിയുടെ ബന്ധുക്കളെ ഫൂളാക്കാന് വേണ്ടിയാണ് സന്ദേശം അയച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.
പ്രവാസിയായ ചിറ്റിയൂര്‍കോട് സ്വദേശി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ ഇദ്ദേഹം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് രോഗം സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ഇതോടെ മാനസിക സംഘര്‍ഷത്തിലായിരുന്ന പ്രവാസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ബന്ധുക്കളും സമീപത്തുള്ളവരും പരിഭ്രാന്തരായിരുന്നു.
അതേസമയം, ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിന് എതിരെ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് രംഗത്തെത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്നാണ് പിടി തോമസിന്റെ പരിഹാസം. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്. നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊറോണയ്ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ. അപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ എന്തെങ്കിലും പറഞ്ഞാല്‍ നടപടി എടുക്കാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ട്. കൊറോണ സംബന്ധിച്ച് ഭയാശങ്കകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല. എന്നാല്‍ ഇതിന്റെ മറപിടിച്ചു ജനങ്ങള്‍ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമര്‍ശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകുമെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications