Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു; ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവുമായി പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞത് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് സമര സമിതി. വന്‍ സംഘര്‍ഷാവസ്ഥയാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. പോലീസ് സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്തിരിക്കുകയാണ് സമര സമിതി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് ആവശ്യം.സമര്‍ക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു പോലീസിന്.

സംഘര്‍ഷമുണ്ടായവരെ പിരിച്ചുവിടാന്‍ വേണ്ടി പലതവണയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ വീണ്ടും തിരികെയെത്തി. പിന്നാലെയായിരുന്നു ലാത്തിച്ചാര്‍ജ്. അതേസമയം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അവധിയിലായിരുന്ന പോലീസുകാരെ തിരികെ വിളിപ്പിച്ചു.

1

സഭ പ്രതിനിധികളുുമായി പോലീസ് ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. കളക്ടറും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെതിരെ യൂജിന്‍ പെരേര രംഗത്തെത്തി. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമര സ്ഥലത്ത് വന്ന് നിന്നാല്‍ അത് സംഘര്‍ഷമാകിലെന്നും പെരേര പറഞ്ഞു. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം സമരക്കാര്‍ തല്ലി തകര്‍ത്തിരിക്കുകയാണ്. ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റയാളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ക്കും പോലീസിന്റെ ലാത്തിയടിയേറ്റു. ദ്രുത കര്‍മ സേനയുടെ അടിയാണ് കൊണ്ടത്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

വലിയ സംഘര്‍മാണ് ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ സമീപത്തെ കടകള്‍ക്ക് നേരെയും തുറമുഖ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഈ കടകള്‍ അടപ്പിക്കാനായിരുന്നു ശ്രമം. സംഘര്‍ഷം ഒഴിവാക്കാനാണ് സഭാ പ്രതിനിധികളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരുന്നത്.

വിഴിഞ്ഞം സ്‌റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം എഴു ദിവസത്തേക്ക് നിരോധിച്ചിരിക്കുകയാണ്. ഡിസംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ മദ്യവില്‍പ്പന ഇവിടെയുണ്ടായില്ലെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. അതേസമയം സ്‌റ്റേഷന്‍ പരിസരത്ത് 200 പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+