തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ്, കേരള ക്രാഫ്റ്റ് വില്ലേജ് യാഥാര്‍ഥ്യമാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്നുകൊണ്ട് കേരള ക്രാഫ്റ്റ് വില്ലേജ് യാഥാര്‍ഥ്യമാവുകയാണ് എന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ. തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ കേരള ക്രാഫ്റ്റ് വില്ലേജ് കലയുടെ വിസ്മയ ലോകം തീര്‍ക്കും. നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയന് ജനുവരി 16നു നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. കോവളത്തിന് സമീപം വെള്ളാറില്‍ 8.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ ഈ കലാഗ്രാമത്തില്‍ എത്തുന്ന വിനോദ സഞ്ചാരിക്ക് 28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകള്‍ പരിചയപ്പെടാനും അവയുടെ നിര്‍മ്മാണം നേരില്‍ കാണാനും വാങ്ങുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ക്രാഫ്റ്റ് ഡിസൈന്‍ മേഖലകളിലെ അനുഭവസമ്പന്നരായ അധ്യാപകരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള വര്‍ക്ക് ഷോപ്പുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിനെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സ്വര്‍ഗ്ഗമാക്കി മാറ്റും. കൈത്തറിയില്‍ പദ്മശ്രീ നേടിയ ഗോപി മാസ്റ്ററും ശില്പ ഗുരു അവാര്‍ഡ് ജേതാവ് കെ.ആര് മോഹനനും മൂന്നു ദേശീയ പുരസ്കാര ജേതാക്കളും 4 സംസ്ഥാന പുരസ്കാര ജേതാക്കളും ക്രാഫ്റ്റ് വില്ലേജിന്റെ പ്രതിഭാ നിരയില്‍ അണിചേരും.

സന്ദര്‍ശകര്‍ക്ക് കലാകാരന്മാരുമായി അടുത്തിടപഴകാനും കരകൗശല നിര്‍മ്മാണത്തില്‍ പങ്കെടുക്കാനുമുള്ള അവസരം സ്റ്റുഡിയോകളില്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിന്റെ പൈതൃക കരകൗശല ഉല്പന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങള്‍, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശില്പ്പങ്ങള്, തഴവ ഉല്പന്നങ്ങള് എന്നിവ അതിന്റെ തനിമ ഒട്ടും നഷ്ടപെടാത്ത രീതിയില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടമായി 16 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ക്രാഫ്റ്റ് വില്ലേജില്‍ നടപ്പിലാക്കിയത്. നിലവില്‍ ക്രാഫ്റ്റ് വില്ലേജിനകത്ത് എംപോറിയം, ആര്‍ട്ട് ഗാലറി, വാക്ക് വേ, സ്റ്റുഡിയോസ്, സെക്യൂരിറ്റി ക്യാബിന്, കഫ്റ്റീരിയ, എക്സിറ്റ് വാക്ക്വേ, റോഡുകള്‍, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കിച്ചന്, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്സ്, പോണ്ട്, മേള കോര്‍ട്ട്, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ടാങ്കുകള്‍, ഫെന്‍സിങ്, കോമ്പൗണ്ട് വാള്, ഡിസൈന്‍ സ്ട്രാറ്റര്‍ജി ലാബ്, എന്‍ട്രി ഗേറ്റ്, ക്യാമ്പസ് ലാന്റ് സകേപ്പിംഗ് എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല എന്നും മന്ത്രി വ്യക്തമാക്കി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications