50 വര്‍ഷമായി തുടരുന്ന റീസര്‍വേ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്. ആന്തൂരില്‍ പുതുതായി നിര്‍മിച്ച ആധുനിക സര്‍വേ പരിശീല കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത റീസര്‍വേ പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ളവരുടെ സേവനം ഉപയോഗിക്കും. ഭൂരേഖയുമായി ബന്ധപ്പെട്ട വാല്വേഷന് നടപടികള്‍ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍വഹിക്കുമെങ്കിലും സര്‍വേയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്നുള്ളവരെ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആസൂത്രണ ബോര്‍ഡുമായും ധനവകുപ്പുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇതിനാവശ്യമായി വരുന്ന സാമ്പത്തിക ബാധ്യത അനുവദിക്കാമെന്ന് ധനവകുപ്പ് സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി. റീസര്‍വേ പൂര്‍ത്തിയാവുന്നതോടെ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും അവ ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ റീസര്‍വേയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പരാതികളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ തീര്‍പ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. റീസര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടെ ഇവരുടെ പ്രശ്നങ്ങള്‍ക്ക് അറുതിയാവും. അതേസമയം, ആരംഭിച്ചിട്ട് 50 വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന കാര്യം ആത്മവിമര്‍ശനത്തോടെ പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് കേന്ദ്രമായി പുതിയ റവന്യൂ ഡിവിഷനും പയ്യന്നൂര്‍ താലൂക്കും രൂപീകരിക്കാനായത് ഭരണസംവിധാനങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക സര്‍വേ സംവിധാനങ്ങളിലും ഉപകരണങ്ങളിലും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനായി ഒരു കോടി രൂപ ചെലവഴിച്ച് സര്‍വേയും ഭൂരേഖയും വകുപ്പ് ആന്തൂരില്‍ ആരംഭിച്ച സര്‍വേ പരിശീലന കേന്ദ്രം സംസ്ഥാനത്തെ രണ്ടാമത്തേതാണ്. രണ്ട് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് റൂം, സ്റ്റോര്‍ റൂം എന്നിവ അടങ്ങിയ കേന്ദ്രത്തില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും പരിശീലനം നല്‍കും.
ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയായി. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ വസന്തകുമാരി എം, സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഇ.ആര് ശോഭന, ഉത്തരമേഖലാ ജോയിന്റ് ഡയരക്ടര്‍ കെ സുരേന്ദ്രന്, ഡെപ്യൂട്ട് ഡയരക്ടര്‍ പി.ആര് പുഷ്പ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ.കെ അനില്‍ കുമാര്‍, സര്‍വേ ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ ചാര്‍ജ് സുരേശന് കാണിച്ചേരിയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications