കുന്നംകുളം നഗരസഭ യോഗത്തില്‍ കയ്യാങ്കളി; വനിത കൗണ്‍സിലര്‍ കുഴഞ്ഞു വീണു
തൃശൂര്‍: അടിയന്തര പ്രമേയത്തിന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. സിപിഎം-ബിജെപി കക്ഷികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സിപിഎമ്മില്‍ നിന്നുള്ള നഗരസഭ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍ തടഞ്ഞു.

ഗ്ലാമറസ് ലുക്കിൽ പാർവതി; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ
സംഘര്‍ഷത്തിനിടെ ബിജെപി നേതാവും നഗരസഭ മുന്‍ സ്ഥിരം അധ്യക്ഷയയുമായ ഗീത ശശി കുഴഞ്ഞുവീണു. മറ്റൊരു ബിജെപി അംഗമായ രേഖ സജീഷിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ട് പേരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മാണ് കുന്നംകുളം നഗസഭ ഭരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാല്‍ സിപിഎം കൗണ്‍സിലര്‍മാര്‍ അനുമതി തേടിയിരുന്നില്ല. എന്നാല്‍ ചെയര്‍പേഴ്സണ്‍ അനുമതി നല്‍കുകയും ചെയ്തു. ഇതേ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ യോഗം പിരിച്ചു വിടുന്നതായി ചെയര്‍പേഴ്സണ്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഎം, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സൗഹൃദങ്ങൾ...ഒത്തുചേരലുകൾ; ബിഗ് ബോസ് താരം മജിസിയയ്‌ക്കൊപ്പം












Click it and Unblock the Notifications