ചേലക്കര പള്ളി അവകാശ തര്‍ക്കം: പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി
തൃശൂര്‍: ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയിലെ അവകാശത്തര്‍ക്കത്തില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളി തുറന്ന് പ്രാര്‍ത്ഥന നടത്തി. പളളിയുടെ നിലവിലുള്ള ചുമതലക്കാരനായ റിസീവറാണ് പോലീസിന്റെ സാന്നിധ്യത്തില്‍ അര്‍ഹതപ്പെട്ട വിശ്വാസികള്‍ക്ക് പള്ളി തുറന്ന് നല്‍കിയത്. വികാരി ഫാദര്‍ കെ പി ഐസക് പള്ളി തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷയിലാണ് ആര് ഡി ഒ ഉത്തരവിറക്കിയത്.
എറണാകുളം പള്ളിക്കോടതി നേരെ തന്നെ പള്ളിയും സെമിത്തേരിയുമെല്ലാം ഓര്‍ത്തഡോക്സ് വിഭാഗത്തിനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എതിര്‍വിഭാഗക്കാരായ യാക്കോബായക്കാര്‍ ശനിയാഴ്ചയും പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ഇത്തവണ അവരെ പള്ളിയുടെ ഗേറ്റിനടുത്തേക്കെത്താന്‍ അനുവദിച്ചില്ല. ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ പോയതിനു ശേഷം യാക്കോബായക്കാര്‍ ഗേറ്റിന് മുന്നില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയാണ് പിരിഞ്ഞത്.

കാതോലിക്ക ബാവ നിരാഹാരം പ്രഖ്യാപിച്ചു: മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു
കാതോലിക്ക ബാവ മാര്‍ .ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തൃശൂര്‍ ജില്ലയിലെ 33 പളളികളില്‍ നിന്നുള്ള വൈദികരുടെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചെങ്കിലും വൈകാതെ പിന്‍വലിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച പള്ളി തുറന്ന് നല്‍കില്ല എന്നതിന്റെ ഉറപ്പിന് മേലാണെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ സമരം വിജയിപ്പിക്കുന്നതിനായി തൃശൂര്‍, മൂവാറ്റുപുഴ, എറണാകുളം,മലബാര്‍, എന്നിവിടങ്ങളില്‍ നിന്നും ഇടവകക്കാര് ചേലക്കരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. സഭയുടെ ഇന്ത്യയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.
490 കുടുംബങ്ങളില്‍ നിന്നുള്ള 1300 ഓളം വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. പള്ളിക്കു മുന്നിലായി സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര് തമ്പടിച്ചിട്ടുമുണ്ടായിരുന്നു.പുത്തന്‍കുരിശില്‍ ഇന്ന് നടക്കാനിരുന്ന കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 90 മത് ജന്മദിനാഘോഷം പോലും മാറ്റി വെച്ചതായി യാക്കോബായക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നു. ഡോ.ഏലിയാസ് മാര്‍ അത്താനാസിയോസ് ,മാത്യൂസ് മോര് അന്തിമോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് തുടങ്ങിയ മെത്രാപ്പോലെത്തമാരുംബാവയോടൊപ്പം എത്തി ഇരു വിഭാഗക്കാര്‍ തമ്മില്‍ അനുരഞ്ജന നീക്കത്തിന് തയ്യാറാകാനുള്ള സാധ്യത യാക്കോബായക്കാര്‍ സൂചിപ്പിച്ചത് ഒരു ഒത്തുതീര്‍പ്പ് ശ്രമത്തിനുള്ള സാധ്യതയായി കണക്കാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications