കള്ള് ചോദിച്ചിട്ട് കൊടുത്തില്ല; ചെത്തുകാരന് കള്ള് ചെത്തുന്നതിനിടെ തെങ്ങ് മുറിച്ചിട്ട് മധ്യവയസ്കന്
വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്ത് തൊഴിലാളി ചെത്തുന്നതിനിടെ തെങ്ങ് മുറിച്ചിട്ട് മധ്യവയസ്കന്. തൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലെ പൊത്തഞ്ചിറയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രാണരക്ഷാര്‍ത്ഥം തെങ്ങില്‍ നിന്ന് ചാടിയ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു.
വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാണ് ( 43 ) തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. സംഭവത്തില്‍ മാങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്ന 45 കാരന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം കള്ള് ചെത്തിയിറക്കുന്നതിനായി എത്തിയതായിരുന്നു ജയന്.
രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയ്ക്കൊപ്പം കിടക്കയില്‍ കാമുകന്, തലവെട്ടിക്കൊന്നു
ജയന് കള്ള് ചെത്താനായി തെങ്ങില്‍ കയറാന്‍ പോകുന്നതിനിടെ ബിസ്മി എത്തി ചെത്തിയിറക്കിയ കള്ള് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇത് കൊടുക്കാന്‍ ജയന് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ബിസ്മി യന്ത്രവാള്ക്കൊണ്ട് തെങ്ങ് മുറിക്കുകയായിരുന്നു.
ആഡംബരം നിറച്ച് 5 നാള് വിവാഹം; 12 ലക്ഷത്തിന്റെ ആല്‍ബം; റാണ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് ഇങ്ങനെ
ഇതിനിടെ തെങ്ങിന്റെ മുകളില്‍ കള്ള് ചെത്തുകയായിരുന്നു ജയന്. ബിസ്മി തെങ്ങ് മുറിക്കുന്നത് കണ്ട ജയന് തെങ്ങിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. താഴേക്ക് ചാടിയ ജയന്റെ കാലിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ജയന് താഴേക്ക് ചാടിയതിന് പിന്നാലെ തെങ്ങും നിലം പതിച്ചു.
പൂർവ്വവിദ്യാർഥി സംഗമത്തിനിടെ വടിവാൾവീശി യുവാക്കൾ; കാരണം വർഷങ്ങൾക്ക് മുമ്പുള്ള ശത്രുത
മരം വെട്ട് തൊഴിലാളിയായ ബിസ്മി തന്റെ പക്കലുള്ള യന്ത്രവാള്‍ ഉപയോഗിച്ചാണ് തെങ്ങ് മുറിച്ച് വീഴ്ത്തിയത്. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ തന്നെ ബിസ്മിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.