Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി

വയനാട്: കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് വയനാട്ടിലെ എം പിയുടെ ഓഫീസല്ല. മറിച്ച് ജനങ്ങളുടെ ഓഫീസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളാണ് ആക്രമണം നടത്തിയത്. നിരുത്തരവാദപരമായ രീതിയാണെങ്കിലും എനിക്ക് കുട്ടികളാണ് അത് ചെയ്തത്. അതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
    ഇരട്ടച്ചങ്കനല്ല ഹൃദയമുള്ളവന്‍ രാഹുല്‍, ആക്രമിച്ച കമ്മ്യൂണിസ്റ്റുകാരോട് പരിഭവമില്ല | *Politics

    ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

    1

    എനിക്ക് അവരോട് പരിഭവവുമില്ല ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവൃത്തി മറക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റയിലെ എം പി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഫീസ് ഉടന്‍ തന്നെ തുറക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

    2

    ബി ജെ പിയും ആര്‍ എസ് എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്റെ ഫിലോസഫിയല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങയവരും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കണ്ടു.

    3

    കഴിഞ്ഞ മാസം 24ന് ആണ് കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. ഓഫീസിന്റെ ഷട്ടറുകള്‍ അടക്കം തകര്‍ത്തിരുന്നു. ഫയലുകള്‍ വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴയും വച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

    4

    പൊലീസിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ മണിക്കൂറുകളോളം മേഖലയില്‍ സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫിനും പരിക്കേറ്റിരുന്നു. സി പി എം ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. കൂടാതെ ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

    5

    സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ വരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമരം തടയുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഡി വൈ എസ് പിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയിരുന്നു. 30ല്‍ ഏറെ എസ് എഫ് ഐ പ്രവര്‍ത്തകരാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+