Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിപ്റ്റോ ക്വീൻ എന്ന് വിളിപ്പേര്, നടത്തിയത് 36,000 കോടിയുടെ തട്ടിപ്പ്; റൂജ ഇഗ്നറ്റോവ ആരെന്നറിയാം

മുൻപ് ഈജിപ്ഷ്യൻ കഥകളിലെ സർപ്പ സുന്ദരി ക്ലിയോപാട്രയെ നാമൊരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. സൗന്ദര്യം കൊണ്ടും ബുദ്ധികൊണ്ടും മറ്റുള്ളവരേക്കാൾ ഒരുപടി മുകളിലായ സ്ത്രീ. അതുപോലെ തന്നെ നാം പിന്നീട് കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടിട്ടുള്ളത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ്. എന്നാൽ അങ്ങനെ യഥാർത്ഥ സ്ത്രീ കഥാപാത്രമുണ്ടെന്ന് അറിഞ്ഞാൽ നിങ്ങളും ഞെട്ടും.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്‌റ്റ് വാണ്ടഡ് ലിസ്‌റ്റിൽ ഇടമുള്ള ഒരു വനിതയുണ്ട്, ക്രിപ്റ്റോ ക്വീൻ എന്ന് വിളിപ്പേരുള്ള ഇവർ ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി ഏതാണ്ട് 36000 കോടി ശേഖരിച്ച ശേഷമാണ് വൻ തട്ടിപ്പ് നടത്തിയത്. റൂജ ഇഗ്നറ്റോവ എന്ന നാൽപത്തിരണ്ടുകാരി ഇന്നും ഒളിവിൽ കഴിയുകയാണ്.

rujaignatova

പറ്റിക്കപ്പെട്ട തുകയുടെ കണക്ക് കേട്ടാൽ അറിയാം അവർ നടത്തിയ തട്ടിപ്പിന്റെ വ്യാപ്‌തി എത്രത്തോളം ഉണ്ടെന്ന്. വൺ കോയിൻ എന്ന തന്റെ ക്രിപ്റ്റോ കറൻസി കമ്പനിയുടെ പേരിൽ ഇഗ്നറ്റോവ നടത്തിയ വൻ സാമ്പത്തിക തിരിമറിയിൽ ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിക്ഷേപകരാണ് ബലിയാടായത്. അതിസമർത്ഥയായ അവർ തന്റെ ബുദ്ധികൊണ്ട് എല്ലാവരെയും കബളിപ്പിച്ചു കടന്നു കളയുകയായിരുന്നു.

2014ൽ ഇഗ്നാറ്റോവ തന്റെ പുതിയ കമ്പനിയായ വൺകോയിൻ വഴി ആഗോളതലത്തിൽ നിക്ഷേപകരെ ആകർഷിച്ചതോടെയാണ് ഈ തട്ടിപ്പ് പദ്ധതി ആരംഭിച്ചത്. 2016ൽ, അവർ ലണ്ടനിലെ വെംബ്ലി അരീനയിലെ വേദിയിലെത്തി, വളർന്നുവരുന്ന ക്രിപ്‌റ്റോകറൻസി വിപണിയിൽ ബിറ്റ്‌കോയിന്റെ എതിരാളിയായി തന്റെ വൺ കോയിനെ പ്രമോട്ട് ചെയ്‌തു.

വെറും പതിനാറ് മാസങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2017 ഒക്ടോബറിൽ, ഇഗ്നറ്റോവ അപ്രത്യക്ഷയായി. അവൾ ബൾഗേറിയയിലെ സോഫിയയിൽ നിന്ന് ഒരു വിമാനത്തിൽ കയറി, മോഷ്ടിച്ച പണവുമായി അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് അധികാരികൾ അവരുടെ അറസ്‌റ്റിനായി വാറണ്ട് ഉൾപ്പെടെ പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ഇത്.

അതിനുശേഷം, അവർ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഉള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല, അവരുടെ ഏതെങ്കിലും തരത്തിലുള്ള സൂചന കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഏറെനാളായി അലച്ചിലിലാണ്. എഫ്ബിഐ ഇപ്പോഴും അവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ, എന്നിട്ടും അവർ ഇന്നും കാണാമറയത്ത് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+