ഇന്റർവ്യൂവിന് പോകാൻ ഷോറൂമിൽ നിന്ന് കാറ് മോഷ്ടിച്ച് യുവതി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവം
ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് പങ്കെടുക്കാൻ കാർ മോഷ്ടിച്ച് പോയ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇന്റർവ്യൂവിനായി ഇന്ത്യനാപൊളിസിലേക്ക് പോകുന്നതിനായി കിയ ഡീലർഷിപ്പിൽ നിന്നാണ് യുവതി കാർ മോഷ്ടിച്ചത്
സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ മോഷണം വലിയ സംഭവം ആകുമെന്നോ താൻ അറസ്റ്റിലാകും എന്നോ യുവതി പ്രതീക്ഷിച്ചിരുന്നില്ല. വിശദമായി അറിയാം.

ഇന്ത്യാനയിലെ ഹുൻസിയിലെ ഒരു ഷോറൂമിൽ നിന്ന് ആണ് യുവതി 2013 മോഡൽ കിയ ഒപ്റ്റിമ മോഷ്ടിച്ചത്, മുൻസി ആസ്ഥാനമായുള്ള ഷോറൂം ആർ ഡി ഐ മോട്ടോഴ്‌സിലെ ഒരു ജീവനക്കാരനാണ് മോഷണത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. പാർക്കിംഗ് ലോട്ടിൽ നിന്നാണ് കാർ മോഷണം പോയത്. കിയ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനാണെന്ന് പറഞ്ഞാണ് യുവതി എത്തിയത്.
പരീക്ഷണ ഓട്ടത്തിനായി വാഹനം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ ഡീലറിന്റെ ഫോണിൽ ഒന്നിലധികം കോളുകൾ വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, ഓരോ തവണയും അദ്ദേഹം ഉത്തരം നൽകിയപ്പോഴും മറുഭാഗത്ത് നിന്ന് ഒന്നും കേൾക്കാനായില്ല. അതിനിടയിലാണ് കാറുമായി യുവതി പോയത്.
ഫ്ലോക്ക് ക്യാമറ സംവിധാനം ഉപയോഗിച്ച് മോഷ്ടിച്ച വാഹനം പോലീസ് ട്രാക്ക് ചെയ്തു, അത് തെക്ക് ഇന്ത്യനാപോളിസിലേക്ക് നീങ്ങുകയും ഒടുവിൽ മ്യൂണീസിലേക്ക് മടങ്ങുകയും ചെയ്തു. സംശയാസ്പദമായ വാഹനം മോഷ്ടിക്കുന്നതിന് മുമ്പ് മറ്റൊരു കാർ വാങ്ങാൻ കിയ ഷോറൂമിന്റെ വെബ്‌സൈറ്റിൽ യുവതി രജിസ്റ്റർ ചെയ്തിരുന്നതിനാൽ കാറുമായി യുവതിയെ ബന്ധിപ്പിക്കുന്ന തെളിവുകളും അധികൃതർ കണ്ടെത്തി.
പോലീസ് പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പോയി. എന്നാൽ അവൾ പേര് മാറ്റി പറഞ്ഞു. കിയ മോഷണത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അവളോട് പറഞ്ഞതിന് ശേഷം അവൾക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു. സ്ട്രിപ്പർ ജോബ് ഇന്റർവ്യൂവിന് പോകാനാണ് താൻ കാർ മോഷ്ടിച്ചതെന്ന് യുവതി വിശദീകരിച്ചു.
പക്ഷേ , "എന്തുകൊണ്ടാണ് താൻ അറസ്റ്റിലാകാൻ പോകുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. എല്ലാം ഒരു തമാശയാണെന്ന രീതിയിലായിരുന്നു അവൾ പറഞ്ഞത്. കാരണം, ഇൻഡ്യാനപൊളിസിലേക്കുള്ള അവളുടെ യാത്ര കഴിഞ്ഞ ശേഷം അവൾ വാഹനം തിരികെ നൽകിയിരുന്നു. അതേസമയം, സ്ത്രീയെ അറസ്റ്റ് ചെയ്യുകയും വാഹന മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. കുറ്റം തെളിഞ്ഞാൽ രണ്ടര വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.












Click it and Unblock the Notifications