ഐസിസിനെ തുടച്ചുനീക്കി ഇറാഖ് സേന; ഭീകര പ്രസ്ഥാനം അസ്തമിച്ചു, അവസാന നീക്കം ഇങ്ങനെ
ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഇറാഖി വ്യോമസേന പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തു. സിവിലിയന്മാര് എല്ലാവരും ഒഴിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം.
ബാഗ്ദാദ്: ലോകം ഞെട്ടലോടെ കേട്ട ഐസിസ് എന്ന ഭീകര സംഘടനയുടെ അസ്തമയമായി. ഇറാഖില്‍ അവര്‍ക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഇന്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അവസാന തുരുത്തായി അവര്‍ കൈയടക്കി വച്ച പ്രദേശത്തു നിന്നു ഭീകരരെ പുറത്തുചാടിക്കാന്‍ സൈന്യം ശ്രമം തുടങ്ങി.
ഇറാഖിലെ മൊസൂളാണ് ഐസിസ് ഒടുവില്‍ പിടിച്ചുവച്ച പ്രദേശം. ഇവിടെ ഏറെ മാസങ്ങളായി സൈന്യം ശക്തമായ ആക്രമണം നടത്തുന്നുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു ഇറാഖ് സൈന്യത്തിന്റെ നീക്കം.

ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഐസിസ് ഒതുങ്ങിയിരിക്കുകയാണ്. ഇവിടെ ശക്തമായ ആക്രമണത്തിന് ശനിയാഴ്ച തുടക്കമിട്ടതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഇറാഖി വ്യോമസേന പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തു. സിവിലിയന്മാര് എല്ലാവരും ഒഴിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം. ഇവിടെ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും നേരത്തെ ഒഴിഞ്ഞു പോയിട്ടുണ്ട്.

ഒറ്റപ്പെട്ട കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ട്. സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി സിവിലിയന്മാര് കൊല്ലപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.

മൊസൂളിന്റെ പഴയ നഗരത്തിലും ചേര്‍ന്നുകിടക്കുന്ന മൂന്ന് ജില്ലകളിലുമാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. ഈ പ്രദേശം കൂടി മാത്രമേ ഇറാഖില്‍ ഐസിസിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മേഖലയില്‍ നിന്നെല്ലാം അവര്‍ പിന്മാറിയിരുന്നു.

ടൈഗ്രീസ് നദിയുടെ തീരപ്രദേശങ്ങളിലേക്ക് ഐസിസ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സിറിയയിലേക്ക് കടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സിറിയയില്‍ ഇപ്പോഴും ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്.

2011ല്‍ സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരേ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിലാണ് ഐസിസ് ശക്തി പ്രാപിച്ചത്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സൈനികരായിരുന്ന ഒരു കൂട്ടം പേര് ചേര്‍ന്നാണ് ഐസിസ് രൂപീകരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഐസിസ് തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ട്. സൈനിക ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്‍വാങ്ങിയെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഇതുവരെ ലഭ്യമല്ല.

സിറിയയില്‍ റഖ എന്ന പ്രദേശത്താണ് ഐസിസിന് സ്വാധീനം. ഇവിടെ ആസ്ഥാനമാക്കിയാണ് ഐസിസ് പ്രവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്നത് റഖയില്‍ നിന്നാണ്. സിറിയയില്‍ വിദേശ സൈന്യവും സര്‍ക്കാര്‍ സൈന്യവും ഐസിസിനെതിരേ ആക്രമണം നടത്തുന്നുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications