Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനെക്കൊണ്ട് ഇത്രയൊക്കെ പറയിപ്പിച്ചതെന്ത്? ശരിക്കും പ്രചരിക്കുന്നത് കെട്ടുകഥകളാണോ?

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ജയരാജന്‍റെ മറുപടി. തനിക്കും പാര്‍ട്ടിക്കുമെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് ജയരാജന്‍.

തിരുവനന്തപുരം : സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.

തനിക്കും പാര്‍ട്ടിക്കുമെതിരെ നടക്കുന്നത് ദുഷ്പ്രചരണങ്ങള്‍ മാത്രമാണെന്ന് ജയരാജന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. താന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം താന്‍ കൂടി അംഗമായ പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമായിരുന്നുവെന്ന് ജയരാജന്‍ പറയുന്നു.

EP Jayarajan

താന്‍ രാജിവച്ചതു മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയാണെന്നും ജയരാജന്‍. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ തനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചുവിടുന്നതെന്നും ജയരാജന്‍ ആരോപിക്കുന്നു.

സിപിഎം നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കാനുമാണ് ഇത്തരം പ്രചരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രിസഭയില്‍ പുതുതായി അംഗമായ എംഎം മണിക്കും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വന്ന എസി മൊയ്തീനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് ജയരാജന്‍ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

എംഎം മണിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ച സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല എംഎം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ജയരാജന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇതാദ്യമായിട്ടാണ് ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

വ്യവസായ വകുപ്പിലെ ബ ന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 14ന് ജയരാജന്‍ മന്ത്രി പദം രാജിവച്ചത്. ഇതിനെ തുടര്‍ന്നാണ് എംഎം മണി മന്ത്രിസഭയിലേക്ക് എത്തിയത്. വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് എംഎം മണിക്ക് നല്‍കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+