കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതി വരുന്നു; 1.51 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ നല്‍കും, സ്കൂളുകള്‍ക്ക് കൃഷിക്കായി 5000 രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് വന്‍ സബ്സിഡി!!
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നൂതനപദ്ധതിയുമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്. വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിക്കുന്നതിനായാണ് പ്രധാന ശ്രദ്ധ നല്‍കുന്നത്. 1.51 ലക്ഷം പച്ചക്കറി വിത്ത് പദ്ധതിയുടെ ഭാഗമായി വിതരണത്തിന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജൂണ്മാസത്തില് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലയില്‍ നടക്കും.
സ്കൂളുകളില്‍ 10 സെന്റില്‍ കുറയാത്ത പച്ചക്കറി കൃഷിചെയ്യുന്നതിനു 5000 രൂപ ധനസഹായവും നല്‍കും. ജലസേചന യൂണിറ്റ് ആവശ്യമുള്ള രണ്ട് സ്കൂളുകള്‍ക്ക് 10000 രൂപ വീതം സഹായം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതോടൊപ്പം തന്നെ കര്‍ഷകര്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. 59000 പച്ചക്കറി വിത്തിന്റെ പാക്കറ്റുകളാണ് കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നത്.

ഓണത്തിനൊരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മറുനാടന്‍ പച്ചക്കറി ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ട് പച്ചക്കറി തൈകളും വിതരണം ചെയ്യും. 50 സെന്റില്‍ കുറയാത്ത പച്ചക്കറികൃഷി ചെയ്യാനാഗ്രഹിക്കുന്ന സ്വകാര്യ, പൊതുസ്ഥാപനങ്ങള്‍ക്കു പദ്ധതി നിര്‍ദേശാടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപവരെ അനുവദിക്കാനും ലക്ഷ്യമിടുന്നു.
പച്ചക്കറി വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങളായ പ്രതികൂലകാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാന്‍ സാധ്യമാക്കുന്ന മഴമറക്കായി 50000രൂപ സബ്സിഡി നല്‍കും. പച്ചക്കറിയുല്പന്നങ്ങള് കേടുകൂടാതെ സൂഷിച്ചുവക്കാന് ഉപകരിക്കുന്ന ഊര്ജ്ജരഹിതശീതീകരണ അറക്ക് 15000രൂപ സബ്സിഡി നല്‍കും. പമ്പ്സെറ്റുകള്‍ക്ക് 10000രൂപയാണ് സബ്സിഡി നല്‍കുക. സ്പ്രേയറുകള്‍-1500രൂപ സബ്സിഡി, തരിശുനിലത്തിലെ പച്ചക്കറിക്കൃഷി-300000രൂപ സബ്സിഡി, മൈക്രോ ഇറിഗേഷന്യൂണിറ്റ്-300000 രൂപസബ്സിഡി എന്നിങ്ങനെ നല്‍കാനും പദ്ധതിയിടുന്നുണ്ട്.
ക്ലസ്റ്റര്‍ അടിസ്ഥാന പച്ചക്കറി കൃഷി അഞ്ച് ഹെക്ടര്‍ കുറയാത്ത സ്ഥലത്തു 15 ല്‍ കുറയാത്ത കര്‍ഷകകൂട്ടായ്മയില്‍ പച്ചക്കറികൃഷിചെയ്യുന്ന സംഘങ്ങള്‍ക്ക് 75000രൂപയും നല്‍കും. വയനാട്ടില്‍ മുന്‍കാലങ്ങളിലില്ലാത്ത വിധത്തില്‍ പച്ചക്കറി കൃഷി ഇപ്പോള്‍ വ്യാപകമാണ്. ചീര, പയര്‍ കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിച്ചിട്ടുണ്ടെങ്കിലും ഉല്പാദനം കൂടിയതോടെ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. എന്നാല്‍ വിപണിയില്‍ ആവശ്യക്കാര്‍ക്ക് വില കുറച്ച് സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. പയറിനും, ചീരക്കും പകുതിയിലധികം വില കുറഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് 15 രൂപ വരെയാണ് ഇപ്പോള്‍ പയറിന് ലഭിക്കുന്നത്. ചീരക്ക് 20-ഓളം രൂപ ലഭിക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications