Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള ക്രൂഡ് ഓയിൽ നിരക്ക് താഴ്ന്ന് തന്നെ: രാജ്യത്തെ പെട്രോൾ- ഡീസൽ വിലയിൽ മാറ്റമില്ല

ദില്ലി: അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കുകൾ കുത്തനെ ഇടിഞ്ഞെങ്കിലും രാജ്യത്ത് മാറ്റമില്ലാതെ തുടർന്ന് ഇന്ധന വില. കഴിഞ്ഞ 19 ദിവസമായി സംസ്ഥാനത്തെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ആഴ്ചയായി താഴ്ന്ന നിരക്കിൽ തുടരുകയായിരുന്ന ആഗോള ക്രൂഡ് ഓയിൽ നിരക്ക് ബുധനാഴ്ചയും താഴ്ന്നിട്ടുണ്ട്. കൊവിഡിന്റെ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം അടക്കമുള്ള പ്രശ്നങ്ങളാണ് യുഎസ് ക്രൂഡ് സ്റ്റോക്കിലുണ്ടായ വ്യതിയാനത്തെത്തുടർന്നാണിത്. യുഎസ് ക്രൂഡ് സ്റ്റോക്ക്‌പൈലുകളിൽ അതിശയകരമായ വർദ്ധനവ്, ദുർബലമായ സാമ്പത്തിക ഡാറ്റ, കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം എന്നിവയ്ക്ക് ശേഷം ആഗോള ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടർച്ചയായ മൂന്നാം ദിവസവും രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുള്ളത്.

ഈ പ്രവണത തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് ആശ്വസിക്കാൻ വകയുണ്ടാവുമെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ദില്ലിയിൽ പെട്രോൾ ലിറ്ററിന് 101.84 രൂപയും മുംബൈയിൽ ഏകദേശം 108 രൂപയുമാണ്. കൊൽക്കത്തയിലും ചെന്നൈയിലും വില ലിറ്ററിന് 102 രൂപയിൽ കൂടുതലാണ്. രാജ്യത്തെ 25-30 നഗരങ്ങളിലെങ്കിലും
പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണുള്ളത്. പെട്രോൾ വിലയ്ക്കൊപ്പം ഡീസൽ വിലയും രാജ്യത്തുടനീളം ഉയർന്ന നിലയിലാണുള്ളത്. ദില്ലി ഒഴികെ, മിക്ക പ്രധാന നഗരങ്ങളിലും ഡീസൽ വില ലിറ്ററിന് 90 രൂപ കടന്നിട്ടുണ്ട്. ഏകദേശം 20 ദിവസമായി വില വർദ്ധനവ് ഇല്ലെങ്കിലും, പെട്രോളിനേക്കാൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഉയർന്ന ഡീസൽ നിരക്ക് വർധന ജനങ്ങൾക്ക് തിരിച്ചടിയാണ്.

 petrol-16076

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

ഇന്ധനവില കുത്തനെ ഉയരുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. നിരവധി അവശ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയും ഇതോടെ വർദ്ധിച്ചിട്ടുണ്ട്. ആവശ്യകതയെ നേരിട്ട് ബാധിക്കുന്നതിനാൽ ഉയർന്ന ഇന്ധന വില ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവ കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ലോകത്തിൽ ഇന്ധനത്തിന് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇന്ത്യൻ പൌരന്മാർക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും അധിക ചെലവുകൾക്കുമുള്ള വർദ്ധിച്ച ചെലവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഉയർന്ന എക്സൈസ് തീരുവ ഈടാക്കുന്നതെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന ന്യായീകരണം. നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഇന്ധനത്തിന് ഈടാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കില്ലെന്ന് സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ കുറഞ്ഞ നിരക്കുകൾ പുതുക്കിയാൽ മാത്രമേ ഇന്ധന വില കുറയുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില കുറയുന്നതിനാൽ കഴിഞ്ഞ മാസം ഇന്ധന വില കുറച്ചതായി ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, ആഗോള എണ്ണവിലയിലെ പെട്ടെന്നുള്ള വർദ്ധനവ് ആഭ്യന്തര ഇന്ധന വില കുറയ്ക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+