ഗോപീ സുന്ദര്‍ വന്നിട്ടല്ല അദ്ദേഹം പോയത്; ഇതൊരു തലവിധിയാണ്; മരിക്കുന്നതു വരെ ഈ വേട്ടയാടലുണ്ടാകും
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ടം ഏറ്റുവാങ്ങിയ ഗായിക അമൃത സുരേഷിന്റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതാണ്. നടന് ബാലയുമായുള്ള അമൃതയുടെ ദാമ്പത്യ ജീവിതം വിവാഹമോചനത്തില്‍ കലാശിച്ചപ്പോള്‍ വലിയ സൈബര്‍ ആക്രമണമാണ് അമൃതയും സഹോദരിയും ഗായികയുമായ അമൃതയും അമ്മയും അടങ്ങുന്ന കുടുംബം നേരിട്ടത്. അമൃതയുടെ മകളെ പോലും സൈബര്‍ ആക്രമണം നടത്തുന്നവര്‍ വെറുതെ വിട്ടിരുന്നില്ല. പലപ്പോഴും ഏറെ വികാരാധീനയായി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അമൃത ഈ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.
സംഗീത സവിധായകന് ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പും തകര്‍ന്നത് അമൃതയെ വല്ലാതെ ബാധിച്ചിരുന്നു. ഈ ബന്ധത്തെയും വലിയ പരിഹാസത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപമാണ് അമൃത നേരിട്ടിരുന്നത്. ഇപ്പോള്‍ ഏറ്റവും പുതുതായി മറ്റൊരു വിവാദവും അമൃതയെ തേടിയെത്തി. അച്ഛനെ അവസാനകാലത്ത് അനാഥാലയത്തില്‍ തള്ളി എന്നതായിരുന്നു അമൃതക്കെതിരെ ഉയര്‍ന്ന ആരോപണം. ചില യൂട്യൂബര്‍മാര്‍ ഈ ആരോപണത്തിന് ശക്തി പകരുന്ന രീതിയില്‍ വീഡിയോകളും ചെയ്തു. ഇതോടു കൂടി സമൂഹ മാധ്യമങ്ങളില്‍ അമൃതയ്ക്കും സഹോദരിക്കും എതിരെ വലിയ ആക്രമണം ഉണ്ടായി.

കലാകാരനായ പിതാവ് സുരേഷിനെ മക്കളായ അമൃതയും അഭിരാമിയും വൃദ്ധസദനത്തില്‍ തള്ളി എന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പ്രതികരണവുമായി അമൃത രംഗത്ത് വന്നിരുന്നു. ഒരു കലാകാരന് എന്ന നിലയിലാണ് അച്ഛന് ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നതെന്നും ആശ്രമങ്ങളില്‍ പോകുന്നത് അച്ഛന് ഇഷ്ടമായിരുന്നുവെന്നും ഇരുവരും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ അമൃത സുരേഷിന്റെ അമ്മ ലൈലയും പ്രതികരണവുമായി രംഗത്തുവന്നു. പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ലൈലയുടെ പ്രതികരണം. സുരേഷിന്റെ സഹോദരിയും ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു.
ലൈലയുടെ വാക്കുകള്‍: ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായി. നമ്മള് അതിനെ ഫേസ് ചെയ്തു പോകുക എന്നു മാത്രമേയുള്ളൂ. അമൃതയുടെ അച്ഛന് 96 വയസുള്ള കിളവനായിരുന്നില്ല, വൃദ്ധസദനത്തില്‍ കൊണ്ടാക്കാന്‍. അദ്ദേഹം 62 വയസുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. ഓടി നടക്കുന്ന ജീവിതമായിരുന്നു. വൃദ്ധസദനത്തില്‍ കൊണ്ടുപോയി തള്ളാന്‍ കഴിയുന്ന ആളല്ലായിരുന്നു. ഈ പിള്ളേര് രണ്ടു പേരും ഒരിക്കലും അങ്ങനെ ചെയ്യില്ല. അച്ഛന് എന്നുവച്ചാല്‍ ജീവനായിരുന്നു.
മരിച്ചിട്ടും സമാധാനമില്ല. ഇതില്‍ തെളിവൊന്നും കാണിക്കാന്‍ കഴിയില്ല. നെഞ്ചില്‍ ഭയങ്കര ഭാരമാണ്. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് സങ്കടകരമാണ്. ഗോപി സുന്ദര്‍ വന്നിട്ടാണ് അദ്ദേഹം പോയത് എന്ന് പറയുന്നുണ്ട്. അതൊന്നുമല്ല കാരണം. എല്ലാവരും ഒരുമിച്ച് പിറന്നാളിന് കേക്ക് മുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പിള്ളേര് ഹാപ്പി ആയിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ആരുടെയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരുന്നില്ല. ഞാന്‍ എന്നും ശല്യക്കാരിയായ അമ്മയായിരുന്നു.
എപ്പോഴും കുടുംബത്തില്‍ ഇരിക്കുന്ന ഒരാള്‍ അല്ലായിരുന്നു. അദ്ദേഹം പോകാത്ത രാജ്യങ്ങളില്ല. അച്ഛനെയും അമ്മയെയും ഈ പിള്ളാര്‍ക്ക് ജീവന്റെ ജീവനാണ്. ഈ പിള്ളേരെ ഇങ്ങനെ വലിച്ചു കീറുന്നതില്‍ വിഷമമുണ്ട്. ഇതൊരു തലവിധിയാണ്, ഞങ്ങള്‍ മരിക്കുന്നതുവരെ ഇതുണ്ടാകും. ഒരു കല്യാണം കഴിച്ചത് മുതല്‍ തുടങ്ങിയ കഷ്ടകാലമാണ്. ഈ കടമ്പയും കടന്നുപോകും. ദൈവം തന്ന ജീവിതമാണിത്. അത് നശിപ്പിക്കാന്‍ എനിക്ക് അധികാരമില്ല. ദൈവം സമയമാകുമ്പോള്‍ വിളിക്കും. അത്രയും കാലത്തോളം ഈ ചെളി വാരിയെറിയല്‍ തുടരും. ആ പാവം പിടിച്ച മനുഷ്യന്റെ ആത്മാവ് എവിടെയെങ്കിലും കഴിയട്ടെ. ഇവരെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവാണ് വേദനിക്കുന്നത് - ലൈല കൂട്ടിച്ചേര്‍ത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications