Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവാര്‍ത്ത ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍

Last edition for News of the World
ലണ്ടന്‍: 168 വര്‍ഷത്തിന്റെ പാരമ്പര്യവുമായി ലോകമാധ്യമരംഗത്ത് വിരാജിച്ചിരുന്ന ന്യൂസ് ഓഫ് ദി വേള്‍ഡ് തല താഴ്ത്തിക്കൊണ്ട് വിടവാങ്ങുന്നു. ജൂലൈ 10ന് ഇറങ്ങിയ പത്രത്തിന്റെ അവസാന എഡിഷന്റെ തലക്കെട്ട് താങ്ക് യൂ ആന്റ് ഗുഡ്‌ബൈ എന്നാണ്. തങ്ങള്‍ ചെയ്തുപോയ തെറ്റുകള്‍ക്കെല്ലാം പത്രം വായനക്കാരോട് മാപ്പിരക്കുന്നുണ്ട്. ചെയ്ത തെറ്റുകള്‍ ന്യായീകരിയ്ക്കുന്നില്ലെന്നും മുഖപ്രസംഗത്തിലുണ്ട്.

എരിവുംപുളിയും ചേര്‍ത്തുള്ള പ്രമുഖരുടെ അണിയറരഹസ്യങ്ങളായിരുന്നു ഞായറാഴ്ചകളില്‍ പുറത്തിറങ്ങുന്ന ഈ മര്‍ഡോക്കിയന്‍ പത്രത്തിലെ പ്രധാന വിഭവം. സെലിബ്രറ്റികളുടെ കിടപ്പറക്കഥകളും അഴിമതിക്കഥകളുടെ സ്‌ക്കൂപ്പുകളും ഈ സണ്‍ഡേ ടാബ്ലോയിഡിനെ ബ്രിട്ടീഷ് പത്രലോകത്തെ ബെസ്റ്റ് സെല്ലറാക്കി.

ഒടുവില്‍ എക്‌സ്‌ക്ലൂസീവുകള്‍ക്കായുള്ള നെട്ടോട്ടം പത്രത്തിന്റെ അന്ത്യത്തിനും വഴിയൊരുക്കുകയായിരുന്നു. പ്രമുഖരുടെ മാത്രമല്ല ജനങ്ങളുടെയും ഫോണുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ചോര്‍ത്തിയതോടെ പത്രം വില്ലനായി മാറി. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ 'ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്‌ളൈവ് ഗുഡ്മാനെയും (43) സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തലിന് പുറമെ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്.

മുപ്പത് ലക്ഷത്തോളം വരിക്കാരായിരുന്നു ഞായറാഴ്ചകളിലിറങ്ങുന്ന ഈ ടാബ്ലോയിഡിനായി കാത്തിരുന്നത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെയും, സെലിബ്രിറ്റികളുടെയും, അധോലോകത്തിന്റെയുമെല്ലാം അണിയറക്കഥകളും കിടപ്പറ രഹസ്യങ്ങളുമെല്ലാം ന്യൂസ് ഒഫ് ദ വേള്‍ഡിലൂടെ അങ്ങാടിപ്പാട്ടായി. ഇതെല്ലാം കൊണ്ടുതന്നെ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ജേര്‍ണലിസ്റ്റുകളെ പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സെന്നാണ് ലോകം വിശേഷിപ്പിച്ചിരുന്നത്.

'ഒന്നും പറയാനില്ല, ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു' ഇങ്ങനെയൊരു വരിയോടെയാണ് ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ 168 വര്‍ഷത്തെ വാര്‍ത്തകള്‍ക്ക് വിരാമമാവുന്നത്. അതേ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് പാരമ്പര്യം ഹുങ്കായി കൊണ്ടുനടന്നിരുന്ന ഈ പത്രത്തിന്റെ സ്ഥാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+