വികസനപാതയില്‍ ടെക്നോപാര്‍ക്ക് ...
കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിന്റെ വിറ്റുവരവ് 150 കോടിയായിരുന്നെന്ന് സിഇഒ രാജീവ് വാസുദേവന്‍ പറയുന്നു. ഈ വര്‍ഷം അത് 250 കോടിയായി കൂടുമെന്നാണ് കരുതുന്നത്.
വസ്തുനിഷ്ഠമായ ഐടി നയമാണ് ഈ രംഗത്ത് പുരോഗതി കൈവരിക്കാന്‍ കേരളത്തെ സഹായിച്ചതെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ശരിയായ ദിശയിലൂടെയാണ് കേരളത്തിന്റെ ഐടി മേഖല മുന്നേറുന്നത്.
അടുത്തിടെ രണ്ടു മന്ത്രിമാര്‍ നടത്തിയ അമേരിക്കാ സന്ദര്‍ശനം ഫലപ്രദമായിരുന്നു. സംസ്ഥാനത്തേയ്ക്ക് യുഎസ് സംരംഭകര്‍ എത്തുമെന്നു തന്നെയാണ് കരുതുന്നത്.
അടുത്ത ആറുമാസത്തിനുളളില്‍ മൂന്നു വിദേശ പ്രതിനിധി സംഘങ്ങള്‍ സംസ്ഥാനത്തെത്തും . മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് ഇതുസംബന്ധിച്ച ഉറപ്പ് അവര്‍ നല്‍കിയിട്ടുണ്ട്.
ആഗസ്റ് മാസത്തില്‍ ടെക്നോപാര്‍ക്ക് ഐടി എക്സ്പോ 2002ന് വേദിയാകും. 200 കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇതുപോലെ തന്നെ മുന്നോട്ടു പോകുമെങ്കില്‍ ആഗസ്റ് മധ്യത്തോടെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതാം രാജീവ് വാസുദേവന്‍ പറയുന്നു.
സെപ്തംബര്‍ 11 സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഐടി രംഗം പതിയെ ഉണര്‍ന്നു വരികയാണെന്ന് ഐബിഎസ് സിഇഒ വി. കെ. മാത്യൂസ് പറയുന്നു. ടെക്നോപാര്‍ക്കിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഐബിഎസ്.
ബിസിനസിലെ ഇടിവു മൂലം ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം നല്കാന് കഴിഞ്ഞില്ലെന്ന് മാത്യൂസ് പറഞ്ഞു. എന്നാല്‍ പുതിയ കരാറുകള്‍ കിട്ടിത്തുടങ്ങിയതോടെ നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് നിയമനം നല്‍കിത്തുടങ്ങി. സംസ്ഥാനത്തിന്റെ ഐടി രംഗം പച്ചപടിക്കുകയാണ് എന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് ഷെയര്‍ എന്ന എണ്ണക്കമ്പനികളുടെ സംഘടനയ്ക്കു വേണ്ടി ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മാണക്കരാര്‍ ഈയിടെയാണ് ഐബിഎസ് ഒപ്പുവച്ചത്. വിദേശത്തു നിന്നും ഇനിയും ഇത്തരം കരാറുകള്‍ ടെക്നോപാര്‍ക്ക് കമ്പനികളെ തേടിയെത്തുമെന്ന് മാത്യൂസ് പ്രത്യാശിക്കുന്നു.
ഇതിനെല്ലാം പുറമെ ഏറ്റവും ആധുനികമായ നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയാണ് വരുന്ന മൂന്നു മാസത്തിനുളളില്‍ ടെക്നോപാര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും മികച്ചതിനെപ്പോലും പരാജയപ്പെടുത്തുന്ന നെറ്റ്വര്‍ക്ക് ശൃംഖലയാവും ഇതെന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന വേഗതയുളള നെറ്റ് കണക്ഷനും ഇപ്പോള്‍ ടെക്നോപാര്‍ക്കിലുണ്ട്.
അന്താരാഷ്ട നിലവാരമുളള ഒരു പബ്ലിക് സ്ക്കൂള് ടെക്നോപാര്‍ക്ക് കാമ്പസില്‍ ആരംഭിക്കണമെന്ന ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യവും താമസിയാതെ സഫലമാകും. 20 കോടി മുടക്കി പബ്ലിക് സ്ക്കൂള് ടെക്നോപാര്‍ക്കില്‍ സ്ഥാപിക്കാന്‍ ഒരു മസ്ക്കറ്റ് മലയാളി തയ്യാറായിട്ടുണ്ട്. അടുത്ത അക്കാദമിക വര്‍ഷത്തില്‍ സ്ക്കൂള് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കരുതുന്നു.
ലക്ഷ്യമിടുന്ന പദ്ധതികളെല്ലാം സഫലമാവുകയാണെങ്കില്‍ കേരളത്തിലെ ഐടി രംഗം തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവയ്ക്കും. രാജ്യത്തെ മറ്റ് ഐടി പാര്‍ക്കുകള്‍ക്കു മാതൃകയായി, വാണിജ്യ രംഗത്തെ അതിശക്ത സാന്നിദ്ധ്യമായി ടെക്നോപാര്‍ക്ക് വളരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications