ഇന്ത്യൻ ക്രിക്കറ്റിലും റേസിസം? കരിയറിൽ ഉടനീളം 'മദ്രാസി' വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരവും ലോകകപ്പ് വിജയിയുമായ ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്.
'ദി രൺവീർ ഷോ'യിൽ സംസാരിക്കവേ ആയിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് പറയുന്നത്. അണ്ടർ-13 ടീം മുതൽ അണ്ടർ 19 വരെ ഇത് തന്നെയായിരുന്നു അവസ്ഥ എന്നും മുംബൈക്ക് താഴെയുള്ള ഏത് ഇടത്തിൽ നിന്നുള്ളവരും അവർക്ക് മദ്രാസി ആയിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

പൊതുവെ ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വരുന്നവർക്ക് രാജ്യ തലസ്ഥാനത്തും ഹിന്ദി ഹൃദയഭൂമിയിലും മദ്രാസി വിളികളാണ് നേരിടേണ്ടി വന്നിരുന്നത്. അതിന്റെ ഒരു പരിച്ഛേദം ഇന്ത്യൻ ക്രിക്കറ്റിലും നിഴലിച്ചിരുന്നു എന്നാണ് ഇപ്പോൾ ശ്രീശാന്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. വലിയ ചർച്ചകളിലേക്ക് വഴിയൊരുക്കാൻ ഇടയുള്ള വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയത്.
കൂടാതെ ഐപിഎല്ലിൽ ഒരു സീസണിൽ മാത്രം ഭാഗമായിരുന്ന കേരളത്തിൽ നിന്നുള്ള ടീമായിരുന്നു കൊച്ചി ടസ്‌കേഴ്‌സിനെ കുറിച്ചും ശ്രീശാന്ത് സംസാരിക്കുകയുണ്ടായി. തനിക്ക് ഇപ്പോഴും അവർ പണം നൽകാനുണ്ടെന്നും അന്ന് കളിച്ചതിന് കൃത്യമായ പ്രതിഫലം നൽകാൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം ആരോപിക്കുന്നു.
2011 ഐപിഎൽ എഡിഷനിൽ മുൻ ഇന്ത്യൻ പേസർ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അടുത്ത സീസണിന് മുൻപ് തന്നെ കൊച്ചി ടസ്കേഴ്‌സിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന് പുറമെ പല വമ്പൻ താരങ്ങളും ടീമിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നിട്ടും കൃത്യമായി പ്രതിഫലം നൽകാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്.
അവർഇപ്പോഴും ധാരാളം പണം നൽകാനുണ്ട്. അവർ ഇപ്പോഴും നൽകിയിട്ടില്ല. നിങ്ങൾക്ക് മുരളീധരൻ സാറിനെ (മുത്തയ്യ മുരളീധരൻ) വിളിക്കാം, നിങ്ങൾക്ക് മഹേലയെ (മഹേല ജയവർദ്ധനെ) വിളിക്കാം, നിങ്ങളുടെ ഷോയിൽ അവരോട് ചോദിക്കൂ. കൂടാതെ മക്കല്ലവും ജഡേജയും ഉണ്ടായിരുന്നു" ശ്രീശാന്ത് വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ താരമായിരുന്നു എസ് ശ്രീശാന്ത്. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിക്കുമ്പോൾ ശ്രീശാന്തും ടീമിൽ ഉണ്ടായിരുന്നു. 2005 ഒക്ടോബറിൽ നാഗ്‌പൂരിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച പേസർ ആകെ 169 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
എന്നാൽ കരിയർ നല്ല നിലയിൽ മുന്നോട്ട് പോവുന്നതിനിടെയാണ് ശ്രീശാന്തിന് ഭീഷണിയായി വാതുവെപ്പ് ആരോപണം പുറത്തുവന്നത്. ഇതാണ് താരത്തിന്റെ കരിയർ ഇല്ലാതെയാവാൻ കാരണമായത്. ഈ കേസിൽ താരം ജയിലിൽ കഴിയേണ്ടിയും വന്നിരുന്നു. അതിന് ശേഷം ഇന്ത്യൻ ടീമിൽ എത്താനുള്ള ശ്രീയുടെ മോഹം സഫലമായിരുന്നില്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications