അദാനിയോ മുകേഷ് അംബാനിയോ? അത് രത്തന്‍ ടാറ്റയോ; ഇന്ത്യയില്‍ കൂടുതല്‍ നികുതി അടയ്ക്കുന്നതാര്
മുംബൈ: ഇന്ത്യയില്‍ ബിസിനസുകാരായി നിരവധി പേരുണ്ട്. അതുപോലെ ശതകോടീശ്വരന്മാര് ധാരാളം ഈ നാട്ടിലുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രശസ്തര്‍ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി എന്നിവരാണെന്ന്് പറയാം. ഇവര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കാറുണ്ട്.
ഇന്ത്യയിലെ കമ്പനികളിലെ ഭീമനായ റിലയന്‍സിന്റെ തലപ്പത്ത് മുകേഷ് അംബാനിയാണ്. 19.68 ലക്ഷം കോടിയാണ് ഈ കമ്പനിയുടെ വിപണി മൂല്യം. അതുപോലെ ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പുമെല്ലാം മുന്‍ നിരയിലുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് കൂടുതല്‍ നികുതി രാജ്യത്തിന് നല്‍കുന്നത്. അതൊരു വല്ലാത്ത ചോദ്യമാണ്. മൂന്ന് പേരും വലിയ തുക തന്നെ നികുതിയായി നല്‍കുന്നുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത് 20713 കോടിയാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളത് ഗൗതം അദാനിയോ ടാറ്റയോ അല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം എച്ച്ഡിഎഫ്സി ബാങ്കിനുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ നികുതിയായി അടച്ചത് 17649 കോടി രൂപയാണ്.
അതനു ചക്രവര്‍ത്തി ഇടക്കാല ചെയര്‍മാനായ ഇതേ കാലയളവില്‍ 15350 കോടി രൂപയും ആദായനനികുതിയായി അടച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 14604 കോടി രൂപാണ് 2023ല്‍ നികുതിയായി അടച്ചത്. ഇവര്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച കമ്പനികളില്‍ ഇതോടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. രത്തന്‍ ടാറ്റയാണ് നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന്.
അതേസമയം നികുതി അടയ്ക്കുന്നവരില്‍ വേറെയും വമ്പന്മാര് തന്നെ മുന്നിലുണ്ട്. ഐസിഐസിഐ ബാങ്ക് ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയാണ്. ഇവര്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത് 11793 കോടി രൂപയാണ്. ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ 2018ല്‍ സന്ദീഫ് ഭക്ഷി നിയമിതനായിരുന്നു. ചന്ദ കൊച്ചാറിന് ശേഷമാണ് ബക്ഷി ആ പദവിയിലെത്തിയത്.
ഐടി സെക്ടറില്‍ നിന്ന് വലിയ നികുതി തന്നെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇന്‍ഫോസിസാണ് അതില്‍ മറ്റൊരു പ്രധാനി. 9214 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയായി ഇന്‍ഫോസിസ് സര്‍ക്കാരിലേക്ക് അടച്ചത്. ലോകത്തെ തന്നെ 56 രാജ്യങ്ങളില്‍ നാരായണ മൂര്‍ത്തിയുടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ശതകോടീശ്വരന്മാരില് രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനി പക്ഷേ ആദായ നികുതി അടയ്ക്കുന്നതില്‍ ആദ്യ പത്തില്‍ പോലുമില്ല. കോര്‍പ്പറേറ്റ് ടാക്സുകള്‍ ലാഭത്തില്‍ നിന്നാണ് ഈടാക്കാറുള്ളത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ നിന്നല്ല. ഇന്ത്യയില്‍ ഈ നിയമം അദാനി ഗുണകരമായി മാറിയിട്ടുണ്ട്. വലിയ കമ്പനിയാണെങ്കിലും റിലയന്‍സിന്റെയോ മറ്റ് പ്രമുഖ കമ്പനികളുടെയോ അത്ര ലാഭം അദാനിയുടെ കമ്പനികള്‍ ഉണ്ടാക്കുന്നില്ല. അതാണ് നികുതി അടയ്ക്കുന്നത് കുറയാനുള്ള കാരണം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications