എംഡിഎംഎ വില്ക്കാന് നടന്റെ സഹായം; കൊച്ചിയില്‍ സിനിമ താരവും ആശാനും പിടിയില്‍
അടുത്തിടെ ഇറങ്ങിയ ചലചിത്രങ്ങളില്‍ 'ചാര്‍ലി' എന്ന പേരില്‍ ചില വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് നിധിന് ജോസ്

കൊച്ചി: എറണാകുളം ടൗണില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ട്വേഷന്‍ തലവനും, സിനിമാ താരത്തെയും എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് , ബ്ലാവേലി വീട്ടില്‍ ആശാന് സാബു എന്നറിയപ്പെടുന്ന ശ്യാം കുമാര്‍ (38), പ്രശസ്ത സിനിമാതാരമായ തൃശൂര്‍ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടില്‍ ചാര്‍ലി എന്ന് വിളിക്കുന്ന നിധിന് ജോസ് (32) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
എറണാകുളം എന്‍ഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള സ്പെഷ്യല്‍ ആക്ഷന്‍ ടീം ആണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 21 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആശാന് സാബുവാണ് കൊച്ചിയിലെ മയക്ക് മരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്.
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട പത്തോളം പേരെ പലയിടങ്ങളില്‍ നിന്ന് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ നടനെ കൂട്ടുപിടിച്ച് ഇയാള്‍ എം ഡി എം എ കച്ചവടം വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
തുടര്‍ന്ന് ഇടപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കുവാന്‍ ഏജന്റുമാരെ കാത്ത് നില്‍ക്കുകയായിരുന്ന ആശാന് സാബുവിനെ എക്സൈസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മല്‍പ്പിടുത്തത്തിലൂടെയാണ് എക്സൈസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്.
ആശാന് തന്നെ നേരിട്ട് ബാംഗ്ലൂരിലുള്ള ഒരു നീഗ്രോയുടെ അടുത്തു നിന്ന് മയക്ക് മരുന്ന് വാങ്ങി കൊച്ചിയില്‍ എത്തിച്ച ശേഷം സിനിമാ നടന്റെ സഹായത്തോടെ വിറ്റഴിച്ച് വരുകയായിരുന്നു. ആശാന് സാബു നല്കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാ നടന് ങഉങഅയുമായി പിടിയിലായത്.
അടുത്തിടെ ഇറങ്ങിയ ചലചിത്രങ്ങളില്‍ 'ചാര്‍ലി' എന്ന പേരില്‍ ചില വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് നിധിന് ജോസ്. സിനിമാ മേഖലയില്‍ മയക്കുമരുന്ന് വിതരണം നടത്തുന്നതില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഉണ്ടാകും . അസ്സി. കമ്മീഷണര്‍ ബി. ടെനിമോന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍ , സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, സ്പെഷ്യല്‍ സ്ക്വാഡ് സി ഇ ഒ മാരായ അഭിലാഷ് ടി ആര്, ടി പി. ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications