പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരിൽ തട്ടിപ്പ്; അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തി
കൊച്ചി: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുശേഖരങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന മോൺസൺ മാവുങ്കൽ ഒടുവിൽ പിടിയിലായതി. വർഷങ്ങളോളമായി കൊച്ചി കേന്ദീകരിച്ച് പുരാവസ്തുക്കളുടെ പേരിൽ ആളുകളെ പറ്റിച്ചിരുന്ന മോൺസണെ ക്രൈംബ്രാഞ്ചാണ് വലയിലാക്കിയത്. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിവാണ് മോൺസൺ മുന്നോട്ടുവെച്ചിരുന്ന വാദങ്ങളെല്ലാം തട്ടിപ്പാണെന്ന് കണ്ടെത്തിയത്. പുരാവസ്തുക്കളുടെ പേരിലുള്ള തട്ടിപ്പിന് പുറമേ തന്റെ അക്കൌണ്ടിൽ 2,62,000 കോടി രൂപയുണ്ടെന്ന് വ്യാജരേഖ ചമച്ച് അഞ്ച് പേരിൽ നിന്നായി 10 കോടി രൂപയും തട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ മോൺസൺ അറസ്റ്റിലായിട്ടുള്ളത്.
അക്കൌണ്ടിലെത്തിയ 2,62,000 കോടി രൂപ തിരിച്ചെടുക്കുന്നതിന് കുറച്ച് പണം ആവശ്യമുണ്ടെന്നും സഹായം നൽകിയാൽ പലിശരഹിത വായ്പ നൽകാമെന്ന് ആളുകളെ ധരിപ്പിച്ച ശേഷമാണ് തട്ടിപ്പിനിരയാക്കിയത്. സംഭാവന നൽകിയ പണത്തിന്റെ ഇരട്ടി തുക പലരിൽ നിന്നുമായി ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് പണം നൽകിയികരുന്നവരെല്ലാം കള്ളപ്പണമായിരുന്നു കൊടുത്തിരുന്നുവെന്നതിനാൽ തട്ടിപ്പിനിരയായി എന്ന് പുറത്തുപറയാൻ കഴിയാത്ത സ്ഥിതിയായി. ഇത് ഇയാൾ മുതലെടുക്കുകയായിരുന്നു.

മോൺസണെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളുടെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിവരികയാണ്. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. മോൺസൺ മാവുങ്കൽ പുരാവസ്തുക്കളെന്ന പേരിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പല വസ്തുക്കളും ആശാരി നിർമിച്ചതാണെന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി എന്നിവയും തന്റെ പക്കലുണ്ടെന്ന് മോൺസൺ അവകാശപ്പെട്ടിരുന്നു. യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് അടക്കം പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ പണം നഷ്ടമായവരിൽ പലരും നൽകിയ പരാതിയെ തുടർന്നാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് മോൺസണെ ചേർത്തലയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
താൻ പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജകുടുംബാംഗങ്ങൾ അയച്ചുനൽകിയ പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി വ്യാജരേഖയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനടക്കം ആറ് പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിയിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications