നടന് ആര്യയെ പോലീസ് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; വാട്സാപ്പ് ചാറ്റ് തെളിവ് ഹാജരാക്കി യുവതി...
ചെന്നൈ: പഴയകാല തമിഴ്നാടിന്റെ കഥ പറയുന്ന സര്‍പ്പാട്ടെ പരമ്പരൈയിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടന് ആര്യ. ആശംസാ പ്രവാഹങ്ങളാണ് എല്ലായിടത്തു നിന്നും. പഴയ മദ്രാസിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചിത്രം എന്നാണ് കാര്‍ത്തി പ്രതികരിച്ചത്. ആഘോഷാരവത്തില്‍ നില്ക്കുന്ന ആര്യയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ പോലീസിന്റെ നോട്ടീസ് ലഭിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു വിവരം. കഴിഞ്ഞദിവസം താരം ചെന്നൈ സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് മുമ്പാകെ ഹാജരായി. ഓഫീസര്‍ ഗീതയാണ് ആര്യയെ ചോദ്യം ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

അടുത്തിടെ നടന് ആര്യയ്ക്കെതിരെ പോലീസ് കേസെടുത്തു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു യുവതി നല്കിയ വഞ്ചനാ കേസിലായിരുന്നു ഇത്. ജര്‍മനയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതി വിദ്ജയാണ് പരാതിക്കാരി. ഓണ്‍ലൈന്‍ വഴിയാണ് അവര്‍ പോലീസിന് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് ആര്യയെ ചോദ്യം ചെയ്തത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്യ തന്റെ 70 ലക്ഷം രൂപ തട്ടി എന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത് എന്നും യുവതി ആരോപിക്കുന്നു. തന്റെ വാദത്തിന് തെളിവായി ആര്യയുമായുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വിദ്ജ പോലീസിന് കൈമാറി എന്നാണ് വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്തത്.

ചൊവ്വാഴ്ച രാത്രിയാണ് ആര്യ ചെന്നൈയിലെ സൈബര്‍ ക്രൈം വിഭാഗത്തിന് മുമ്പാകെ ഹാജരായത്. മൂന്ന് മണിക്കൂറോളം താരത്തെ പോലീസ് ചോദ്യം ചെയ്തു. ഓഫീസര്‍ ഗീതയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകീട്ട് ഏഴ് മണിക്ക് ചെന്നൈ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ പത്ത് മണിക്ക് ശേഷമാണ് മടങ്ങിയതത്രെ.

ആര്യയ്ക്കെതിരെ യുവതി ഹാജരാക്കിയ തെളിവുകള്‍ പ്രസക്തമാണോ എന്ന് വ്യക്തമല്ല. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ചില വ്യക്തതയ്ക്ക് വേണ്ടിയാണ് ആര്യയെ ചോദ്യം ചെയ്തത് എന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ചോദ്യം ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് മുഖേനയാണ് വിദ്ജ ആര്യക്കെതിരെ പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് കേസില്‍ കോടതി ആദ്യമായി വാദം കേട്ടത്. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജഡ്ജി പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആര്യയെ പോലീസ് വിളിപ്പിച്ചത്. കേസില്‍ വാദം ഈ മാസം 17ലേക്ക് മാറ്റിവച്ചിരിക്കുകയാണ് കോടതി.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

നടി സയ്യേഷ സൈഗാള്‍ ആണ് ആര്യയുടെ ഭാര്യ. ഇവര്‍ക്ക് അടുത്തിടെ ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. 2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വലിയ ചടങ്ങായിരുന്നു വിവാഹം. ഗജിനികാന്ത് എന്ന സിനിമയില്‍ ആര്യയും സയ്യേഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും.

വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാണ് ആര്യ പണം കൈവശപ്പെടുത്തിയതെന്ന് വിദ്ജ ആരോപിക്കുന്നു. പിന്നീട് സയ്യേഷയെ വിവാഹം ചെയ്തു. സയ്യേഷയുടെ മാതാപിതാക്കള്‍ തന്റെ കടം വീട്ടുമെന്ന് ആര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അതിനാലാണ് വിവാഹത്തിന് സമ്മതിച്ചത് എന്ന് ആര്യ പറഞ്ഞുവെന്നും യുവതി വാദിക്കുന്നു. ആറ് മാസത്തനകം സയ്യേഷയെ വിവാഹ മോചനം നടത്തി തന്നെ വിവാഹം ചെയ്യുമെന്നും ആര്യ പറഞ്ഞിരുന്നു എന്നാണ് വിദ്ജയുടെ വാദം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications