ഞെട്ടിച്ച് അഖിലേഷ് യാദവ്; പോലീസ് ആസ്ഥാനത്ത് നിന്ന് ചായ കുടിച്ചില്ല, വിഷമുണ്ടെങ്കിലോ എന്ന് ചോദ്യം!!
ദില്ലി: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നടപടികള്‍ വിവാദത്തില്‍. സമാജ് വാദി പാര്‍ട്ടി പ്രവര്ത്തകന് മനീഷ് ജഗന് അഗര്‍വാളിന്റെ അറസ്റ്റോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു അഖിലേഷ്.
പോലീസ് നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു വരവ്. പോലീസുകാരുമായി അദ്ദേഹം കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പോലീസ് ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് നല്കിയ ചായ പോലും കുടിക്കാന്‍ അഖിലേഷ് തയ്യാറായില്ല. താന്‍ പോലീസുകാരെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

തനിക്കുള്ള ചായയില്‍ പോലീസുകാര്‍ വിഷം കലര്‍ത്തിയാണ് നല്‍കുകയെന്ന് താന്‍ സംശയിക്കുന്നതായും, നിങ്ങളെ വിശ്വാസമില്ലെന്നും അഖിലേഷ് തുറന്നടിക്കുകയായിരുന്നു. അഖിലേഷിന്റെ നടപടികള്‍ പോലീസുകാരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഞാന്‍ ഒരിക്കലും നിങ്ങളുടെ ചായ കുടിക്കില്ല.
അതല്ലെങ്കില്‍ നിങ്ങള്‍ പുറത്ത് നിന്ന് വാങ്ങി കൊണ്ടുവരികയോ, ഞാന്‍ സ്വന്തമായി ഉണ്ടാക്കുകയോ ചെയ്യാത്ത ചായ കഴിക്കാന്‍ സാധിക്കില്ല. നിങ്ങളുണ്ടാക്കുന്നതില് വിഷം കലര്‍ത്തിയിട്ടുണ്ടെങ്കിലോ, എനിക്ക് നിങ്ങളെ വിശ്വാസമില്ലെന്നും പോലീസുകാരോട് അഖിലേഷ് പറഞ്ഞു.
സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി എത്തി. മനീഷ് ജഗന് അഗര്‍വാളിനെ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഗോസായ്ഗഞ്ച് ജില്ലാ ജയിലില്‍ മനീഷ് അഗര്‍വാളിനെ കാണാന്‍ അഖിലേഷ് എത്തുകയും ചെയ്തു.
മനീഷിനെതിരെ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തത്. ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു. ട്വിറ്ററില്‍ എസ്പിയുടെ അക്കൗണ്ടിലൂടെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു കേസില്‍ പറയുന്നത്.
മനീഷ് അഗര്‍വാളിന്റെ അറസ്റ്റിനെ അപലപിച്ച് പാര്‍ട്ടി രംഗത്ത് വന്നു. യുപി പോലീസ് നടപടി അപലപനീയവും, നാണംകെട്ടതുമാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. അദ്ദേഹം ഉടന്‍ വിട്ടയക്കണമെന്നും എസ്പി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള നേതാവാണ് മനീഷ് അഗര്‍വാള്‍.
ജഗന്നാഥ് പ്രസാദ് അഗര്‍വാളിന്റെ കുടുംബാംഗമാണ് അദ്ദേഹം. രണ്ട് വട്ടം എംഎല്‍എയും, എംപിയായി മൂന്ന് തവണ അദ്ദേഹം പാര്‍ലമെന്റിലും എത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് രാജ്യസഭാംഗമായിരുന്നു ജഗന്നാഥ് പ്രസാദ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications