ബിഹാർ ഫലം Live: നിതീഷ്-മോദി കൂട്ടുകെട്ടില്‍ എന്‍ഡിഎ ഭരണമുറപ്പിച്ചു.. തകര്‍ന്ന് മഹാസഖ്യം
ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 150 കേവലഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ് എന്‍ഡിഎ ലീഡ് നില. 101 സീറ്റില്‍ വീതം മത്സരിച്ച ബിജെപിയും ജെഡിയുവും ശക്തമായ പ്രകടനം നടത്തിയതോടെയാണ് എന്‍ഡിഎ ലീഡ് നില കുതിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനം മഹാഗത്ബന്ധനെ പിന്നോട്ടടിപ്പിച്ചു.
നവംബര്‍ 6, നവംബര്‍ 11 തീയതികളില്‍ രണ്ട് ഘട്ടമായി ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജെഡിയു നേതൃത്വം നല്‍കുന്ന ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎയും മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അണിനിരക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

Top Fight - രഘോപുർ
തേജസ്വി യാദവ്
(ആർജെഡി)
Leading
സതീഷ് കുമാർ
(ബിജെപി)
Trailing
Top Fight - അലിനഗർ
മൈഥിലി ഠാക്കൂർ
(ബിജെപി)
Leading
ബിപ്ലവ് ചൗധരി
(ജെഎസ്പി)
Trailing
Top Fight - രഘോപുർ
തേജസ്വി യാദവ്
(ആർജെഡി)
Leading
സതീഷ് കുമാർ
(ബിജെപി)
Trailing
ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. എക്‌സിലാണ് കുറിപ്പിട്ടത്. സദ്ഭരണം, വികസനം, പൊതുജന ക്ഷേമം, സാമൂഹിക നീതി എന്നിവയുടെ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നത് തുടരാനും ബിഹാറിന്റെ പുരോഗതിക്കായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനും ഈ വമ്പിച്ച ജനവിധി എന്‍ഡിഎ സഖ്യത്തിന് ശക്തി പകരുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
Top Fight - രഘോപുർ
തേജസ്വി യാദവ്
(ആർജെഡി)
Leading
സതീഷ് കുമാർ
(ബിജെപി)
Trailing
Top Fight - രഘോപുർ
സതീഷ് കുമാർ
(ബിജെപി)
Leading
തേജസ്വി യാദവ്
(ആർജെഡി)
Trailing
ബിഹാർ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറുക മാത്രമല്ല, ബിജെപി വോട്ടുകൾ മോഷ്‌ടിക്കുകയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഈ വർഷം ആദ്യം രാഹുൽ ഗാന്ധി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച സീറ്റുകളിൽ മുഴുവൻ അവർ പിന്നിട്ട് നിൽക്കുകയാണ്. ഈ വർഷം ഓഗസ്‌റ്റിലാണ് ബിഹാറിൽ രാഹുൽ വോട്ടർ അധികാർ യാത്ര നടത്തിയത്. സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളെയും 110 നിയമസഭാ മണ്ഡലങ്ങളെയും കടന്ന് പാറ്റ്നയിൽ അവസാനിച്ചു. എന്നാൽ ഈ മേഖലയിൽ നിന്നുള്ള ഒരു മണ്ഡലം പോലും കോൺഗ്രസിന് ഒപ്പം നിന്നില്ല.
'ബിഹാറിലെ ഞങ്ങളുടെ പ്രചാരണ വേളയിൽ, തേജസ്വി യാദവിനും മഹാഗത്ബന്ധനും വൻ ജനപിന്തുണയും സ്വീകരണവും ലഭിച്ചു. എന്നാൽ ഇപ്പോൾ വോട്ടെണ്ണൽ, ആദ്യകാല ട്രെൻഡുകൾ മറ്റൊരു ഫലമാണ് കാണിക്കുന്നത്. അതിനാൽ അവസാന റൗണ്ട് വോട്ടെണ്ണലിനായി നമുക്ക് കാത്തിരിക്കാം. പിന്നീട് അത്തരമൊരു ഫലത്തിനുള്ള കാരണങ്ങൾ വിശകലനം ചെയ്യാം' സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി.
Top Fight - രഘോപുർ
സതീഷ് കുമാർ
(ബിജെപി)
Leading
തേജസ്വി യാദവ്
(ആർജെഡി)
Trailing
ബിഹാറിലെ ജനങ്ങളെ അഭിനന്ദിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രങ്ങളെയും, ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ സംഘടനാ വൈദഗ്ധ്യത്തെയും താന്‍ അഭിനന്ദിക്കുന്നു എന്നും ഈ കൂട്ടുകെട്ട് പൊതുജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചതാണ് ബീഹാറില്‍ എന്‍ഡിഎയുടെ വിജയത്തിന് കാരണമായത് എന്നും സ്ച്ച്‌ദേവ
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഹാറില്‍ കളിച്ച 'എസ്ഐആര്‍' എന്ന കളി പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കില്ല എന്ന് അഖിലേഷ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസും എസ്‌ഐആറിന് പഴിച്ച് രംഗത്തെത്തിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications