'എന്റെ മുഖ്യമന്ത്രി എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; സ്റ്റാലിനോട് ഖുശ്ബു
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ചോദ്യങ്ങളുമായി ബിജെപി നേതാവ് ഖുശ്ബു. ഡിഎംകെ പാര്‍ട്ടി പ്രവര്ത്തകന് തനിക്ക് നേരെ നടത്തിയ പരമാര്‍ശത്തിന് പിന്നാലെയാണ് സ്റ്റാലിനോട് ചോദ്യങ്ങളുമായി ഖുശ്ബു രംഗത്തുവന്നത്. തന്റെ മുഖ്യമന്ത്രി തന്നോടൊപ്പം നിലകൊള്ളണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തതെന്നും ഖുശ്ബു ചോദിച്ചു.
'എന്റെ മുഖ്യമന്ത്രി (എം.കെ. സ്റ്റാലിന്) എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്?' എന്നാണ് ഖുശ്ബു ചോദിച്ചത്. ഡിഎംകെ പ്രവര്ത്തകന് സൈദായ് സിദ്ദിഖ് ഖുശ്ബുവിനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍ ആയിരിക്കുമ്പോഴാണ് പ്രതികരണവുമായി ഖുശ്ബു രംഗത്തുവന്നത്. നേതാവിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നതായി ബിജെപി നേതാവ് പറഞ്ഞു. 'എവിടെ വരെ പോകേണ്ടിവന്നാലും ഞാന്‍ പോകും. പരാതി നല്‍കുകയും എന്റെ മാനത്തിനും ബഹുമാനത്തിനും വേണ്ടി പോരാടുകയും ചെയ്യും,' അവര്‍ പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക പരാമര്‍ശത്തെക്കുറിച്ച് ഖുശ്്ബിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നു. സുപ്രിയ സുലെയ്ക്കെതിരെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ നടത്തിയ പരമാര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. രാഷ്ട്രീയം അവസാനിപ്പിച്ച് അടുക്കളയില്‍ പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ താന്‍ സുപ്രിയയ്ക്ക് വേണ്ടി നിലകൊണ്ടിരുന്നുവെന്നാണ് ഖുശ്ബു പറഞ്ഞത്. 'ഞാന്‍ സുപ്രിയക്ക് വേണ്ടി നിലകൊണ്ടിരുന്നു, എന്നാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശവും ഡിഎംകെ നേതാവ് ഒരു പൊതുവേദിയില്‍ നടത്തിയ പരാമര്‍ശവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഖുശ്ബു സുന്ദറിനെ എളുപ്പത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അവന് എന്നെ വേശ്യയെന്ന് വിളിച്ചു,' അവര്‍ പറഞ്ഞു. പറഞ്ഞു.

"എന്റെ മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് എന്റെ പാർട്ടിയിൽ നിന്ന് ആരെങ്കിലും ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ എന്റെ മുഖ്യമന്ത്രി ഇനിയും മിണ്ടാതിരിക്കുമോ?" അവർ പറഞ്ഞു. ഡിഎംകെ നേതാവിന്റെ പരാമർശം വ്യക്തിപരമായിട്ടാണ് ബാധിച്ചതെന്ന് അവർ പറഞ്ഞു. "ഈ മനുഷ്യൻ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയി, 22 ഉം 19 ഉം വയസ്സുള്ള എന്റെ പെൺമക്കൾ എന്നെ ചോദ്യം ചെയ്യും. എന്റെ പെൺമക്കൾക്ക് ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു," അവർ പറഞ്ഞു.

തമിഴ്നാട്ടിലെ നടി-രാഷ്ട്രീയ പ്രവർത്തകരെയും മറ്റ് ബിജെപി വനിതാ നേതാക്കളെയും ലക്ഷ്യമിട്ടുള്ള ഡിഎംകെ ഭാരവാഹിയുടെ പരാമർശത്തിൽ ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും പാർട്ടിയുടെ എംപിയുമായ കനിമൊഴി ഖുശ്ബുവിനോട് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പരാമർശം.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications