കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമയ്ക്കും ഉമാ ഭാരതിക്കും സീറ്റ് നല്‍കില്ല... പുതിയ നേതാക്കളെ മതിയെന്ന് പ്രഖ്യാപിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിജെപി. പ്രതിപക്ഷ ഐക്യം അത്ര സ്‌ട്രോങാണ്. ഈ സഖ്യത്തെ പൊളിക്കാന്‍ പലവഴി നോക്കിയിട്ടും രക്ഷയില്ല. പാര്‍ട്ടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട് എന്ന് എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കുമറിയാം. പല മന്ത്രിമാരും പോരെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട്. എന്തായാലും കൈവിട്ടൊരു തീരുമാനമാണ് ഇനി അമിത് ഷാ എടുക്കാന്‍ പോകുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍ക്കൊന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.

അതായത് 150 ലേറെ പ്രമുഖ നേതാക്കള്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് അമിത് ഷാ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് സൂചന. അതേസമയം സുഷമ സ്വരാജ് അടക്കമുള്ളവര്‍ ഈ ലിസ്റ്റിലുണ്ടെന്നാണ് സൂചന. എങ്ങനെയെങ്കിലും വിജയ സാധ്യത വര്‍ധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

സുഷമയ്ക്ക് സീറ്റ് നല്‍കില്ല

സുഷമയ്ക്ക് സീറ്റ് നല്‍കില്ല

ബിജെപി സര്‍ക്കാരിലെ ഏറ്റവും നല്ല മന്ത്രിയെന്ന വിളിപ്പേരുണ്ട് സുഷമാ സ്വരാജിന്. പക്ഷേ ലോക്‌സഭാ സീറ്റില്‍ അവര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് സൂചന. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് നില്‍ക്കുന്ന സുഷമയക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സൂചനയുണ്ട്. അതുകൊണ്ട് അവര്‍ മാറിനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാസ്‌പോര്‍ട്ട് ഓഫീസറെ മാറ്റാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി അമിത് ഷായ്ക്കും എതിര്‍പ്പുണ്ട്. ഇതിന്റെ പേരില്‍ സുഷമയുമായി തെറ്റിയെന്നാണ് സൂചന. ആര്‍എസ്എസിനും സുഷമയെ വലിയ താല്‍പര്യമില്ല.

150 പേരെ ഒഴിവാക്കും

150 പേരെ ഒഴിവാക്കും

കഴിഞ്ഞ തവണ മത്സരിച്ച പ്രമുഖരായ 150ലേറെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. ഉമ ഭാരതിയും യശ്വന്ത് സിന്‍ഹയും ഈ പട്ടികയിലുണ്ട്. യശ്വന്ത് സിന്‍ഹയെ പ്രായം കൂടിയതിനാല്‍ പരിഗണിക്കേണ്ടെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഉമാ ഭാരതിയുടെ പ്രകടനം പോരെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാധ മോഹന്‍ സിംഗ്, സുമിത്ര മഹാജന്‍, എന്നിവരെയും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷത്തെ തകര്‍ക്കണം

പ്രതിപക്ഷത്തെ തകര്‍ക്കണം

പ്രതിപക്ഷ ഐക്യം ബിജെപിക്ക് ഭീഷണിയാണെന്ന് അമിത് ഷാ കണക്കുകൂട്ടിയിട്ടുണ്ട്. നിലവിലെ മന്ത്രിമാരെയും ജനപ്രതിനിധികളെയും വച്ച് അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് അടിമുടി അഴിച്ചുപണിക്കാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരില്‍ പ്രവര്‍ത്തന മികവ് കുറഞ്ഞവരെ മുഴുവന്‍ ഒഴിവാക്കുമെന്ന് അമിത് ഷാ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരോട് തല്‍ക്കാലം സ്വന്തം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നേതാക്കള്‍ വരുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുമെന്നും അമിത് ഷാ കരുതുന്നുണ്ട്.

ആര്‍എസ്എസിന്റെ കര്‍ശന നിര്‍ദേശം

ആര്‍എസ്എസിന്റെ കര്‍ശന നിര്‍ദേശം

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ബിജെപിക്ക് ആര്‍എസ്എസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് നടത്തിയ രഹസ്യ സര്‍വേയില്‍ ബിജെപിയുടെ പ്രഭാവം മങ്ങിത്തുടങ്ങുകയാണെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ ബിജെപിയുടെ 273 എംപിമാരില്‍ 45 ശതമാനവും 75 വയസ് കഴിഞ്ഞവരാണ്. ഇവരെയൊന്നും മത്സരിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലരുടെയും മണ്ഡലങ്ങളില്‍ മന്ത്രിമാരുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോശം അനുഭവമാണുണ്ടായതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. നൂറിലധികം എംപിമാര്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരഞ്ഞ് നോക്കാത്തവരാണെന്ന് ആരോപണമുണ്ട്.

ആറു സംസ്ഥാനങ്ങള്‍

ആറു സംസ്ഥാനങ്ങള്‍

ബിജെപി ശക്തമായി നില്‍ക്കുന്ന ആറു സംസ്ഥാനങ്ങളിലെ എംപിമാരാണ് മോശം പ്രകടനം കാഴ്ച്ചവച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശാണ് ഇതില്‍ മുന്നില്‍. ഏറ്റവും മോശം പ്രകടനമാണ് ഇവിടെ നിന്നുള്ള എംപിമാരുടേത്. രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവടങ്ങളിലും സമാന അവസ്ഥയാണ്. യുപിയില്‍ നിന്ന് ഭൂരിഭാഗം സീറ്റുകളും ബിജെപിക്ക് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ ബിജെപി ഏറ്റവുമധികം സീറ്റുകള്‍ ലക്ഷ്യമിടുന്ന സംസ്ഥാനമാണിത്. അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് സംസ്ഥാന ഭരണം അടക്കമുള്ളവ നഷ്ടമാവുമെന്ന് ആര്‍എസ്എസ് സൂചിപ്പിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം... രേഖകള്‍ പുറത്ത്; ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം..., ലാലിന് നാണക്കേട്മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം... രേഖകള്‍ പുറത്ത്; ഡബ്ല്യുസിസി പറഞ്ഞതാണ് സത്യം..., ലാലിന് നാണക്കേട്

നടിക്കെതിരെ ദിലീപ് ഓണ്‍ലൈന്‍.... അപവാദം പ്രചരിപ്പിക്കുന്നു... ദിലീപായത് കൊണ്ട് എന്തും പറയരുത്നടിക്കെതിരെ ദിലീപ് ഓണ്‍ലൈന്‍.... അപവാദം പ്രചരിപ്പിക്കുന്നു... ദിലീപായത് കൊണ്ട് എന്തും പറയരുത്

English summary
BJP may not give tickets to 150 MPs in 2019 polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X