Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കെട്ടായി കോണ്‍ഗ്രസും സിപിഎമ്മും: 45 സീറ്റില്‍ വിജയ പ്രതീക്ഷ, ആശങ്കയില്‍ ബിജെപി

വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ഭരണം നിലനിർത്താന്‍ ബിജെപിയും ശക്തമായ പ്രചരണമാണ് നടത്തിവരുന്നത്

 cpmbjp-1

അഗർത്തല: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രചരണം ശക്തമാക്കി കോണ്‍ഗ്രസും സി പി എമ്മും. ഇത് ആദ്യമായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും ഒരുമിക്കുന്നതെങ്കിലും ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ ഇരുവരും വലിയ ആവശേത്തിലാണ്.

കഴിഞ്ഞ ദിവസം നടന്ന സംയുക്ത റാലിക്ക് ഇടതുപക്ഷ നേതാവും 20 വർഷത്തെ മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ, കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ്കുമാറും നേതൃത്വം നല്‍കുകയും ചെയ്തു.

ത്രിപുരയിലെ ബി ജെ പി ഭരണത്തില്‍

ത്രിപുരയിലെ ബി ജെ പി ഭരണത്തില്‍

ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലാണെന്നും ഇത് വോട്ടായി സഖ്യത്തിലേക്ക് ഒഴുകുമെന്നുമാണ് സഖ്യ നേതാക്കള്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ 45 സീറ്റ് വരെയാണ് സഖ്യ പ്രതീക്ഷിക്കുന്നത്. പാർട്ടി നടത്തിയ ആഭ്യന്തര സർവേയില്‍ മുന്നണിയുടെ വിജയം വ്യക്തമാണെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

നിർദിഷ്ട ഗ്രേറ്റർ ടിപ്രലാൻഡ്

നിർദിഷ്ട ഗ്രേറ്റർ ടിപ്രലാൻഡ്

നിർദിഷ്ട ഗ്രേറ്റർ ടിപ്രലാൻഡ് സംസ്ഥാനത്തിനായുള്ള ആവശ്യത്തെ സഖ്യം പിന്തുണയ്ക്കുന്നില്ലെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം വേണ്ടി വന്നാല്‍ ടിപ്ര മോതയുമായി ചർച്ചയാവാമെന്നുമാണ് മുമ്പ് ഭരണകക്ഷിയായ ബി ജെ പി സംസ്ഥാന സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ വ്യക്തമാക്കുന്നത്.

ബി ജെ പിക്കെതിരെ വോട്ടുകളുടെ സുനാമി

ബി ജെ പിക്കെതിരെ വോട്ടുകളുടെ സുനാമി

ബി ജെ പിക്കെതിരെ വോട്ടുകളുടെ സുനാമി ഉണ്ടാകും. ഭരണകക്ഷി നടത്തുന്ന ഏത് വികസന പ്രവർത്തനങ്ങളെയും നിഴലിക്കുന്ന തുടർച്ചയായ അക്രമത്തിൽ ആളുകൾ മടുത്തു. ബി ജെ പി സർക്കാർ ഞങ്ങൾക്ക് ജംഗിൾ രാജ് സമ്മാനിച്ചു, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടു, നിയമവാഴ്ചയില്ലായിരുന്നു... കോൺഗ്രസ്-ഇടതുപക്ഷ സഖ്യം തെരഞ്ഞെടുപ്പിൽ തൂത്തുവാരുമെന്നാണ് എന്റെ പ്രവചനമെന്നും സുദീപ് റോയി ബർമ്മന്‍ പറഞ്ഞു.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

അഞ്ച് തവണ എം എൽ എയും

അഞ്ച് തവണ എം എൽ എയും

അഞ്ച് തവണ എം എൽ എയും സംസ്ഥാനത്തെ ജനപ്രിയ മുൻ മുഖ്യമന്ത്രിയുടെ മകനുമായ ബർമൻ, ആറ് കോൺഗ്രസ് എം എൽ എമാരുടെ ഒരു സംഘത്തെ 2016-ൽ ആദ്യമായി തൃണമൂൽ കോൺഗ്രസിൽ ചേരാൻ നയിച്ച നേതാവ് കൂടിയാണ്. പിന്നാലെ ഒരു വർഷത്തിന് ശേഷം ബി ജെ പിയിലേക്ക് മാറി. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ത്രിപുരയോട് താല്‍പര്യമില്ലെന്ന് പറഞ്ഞായിരുന്നു ഈ കൂടുമാറ്റം.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാവി പാർട്ടിയുടെ വിജയത്തിൽ അദ്ദേഹത്തിന്റെ അനുയായികളുമൊത്തുള്ള കൂറുമാറ്റം നിർണായക പങ്ക് വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യം ഉൾപ്പെടെ നിരവധി പ്രധാന വകുപ്പുകള്‍ ബാർമന് പ്രതിഫലമായി ലഭിച്ചു. എന്നാൽ തൊട്ടുപിന്നാലെ, രാഷ്ട്രീയ ഭിന്നതകൾ ഉയർന്നതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് അദ്ദേഹത്തെ പുറത്താക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ബി ജെ പിയില്‍ നിന്നും ലഭിച്ച എം എല്‍ എ സ്ഥാന രാജിവെച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ തിരിക എത്തുകയും ചെയ്തു. "തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ പോലും അത് പ്രവർത്തിക്കില്ല എന്ന തരത്തിൽ വോട്ട് ശക്തമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കുതിരക്കച്ചവടം, എന്തായാലും, ഇവിടെ ബുദ്ധിമുട്ടായിരിക്കും, ഇവിടെയുള്ള ആളുകൾക്ക് രാഷ്ട്രീയ ബോധമുണ്ട്," സുദീപ് റോയി ബർമ്മന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+