Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിഎം തട്ടിപ്പാണ്, ആര്‍ക്ക് വേണമെങ്കിലും ഹാക്ക് ചെയ്യാം; പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാന്‍ ഇവിഎം ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ഹാക്കിംഗിനുള്ള സാധ്യത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്താകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പ്യൂര്‍ട്ടോ റിക്കോയിലെ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഇവ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.

elon-musk

നമ്മള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ പൂര്‍ണമായും ഉപേക്ഷിക്കണം. മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ അത് ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. ചെറുതാണെങ്കിലും ആ സാധ്യത വളരെ വലുതാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. അതേസമയം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുന്നത് പ്യൂര്‍ട്ടോറിക്കോയിലെ തിരഞ്ഞെടുപ്പാണ്.

ഇവിഎമ്മുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. എന്നാല്‍ പേപ്പര്‍ ബാലറ്റ് ഉള്ളത് കൊണ്ട് പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും, വോട്ടിന്റെ കാര്യം കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവനായ റോബര്‍ട്ട് എഫ് കെന്നഡിയുടെ ട്വീറ്റിനായിരുന്നു മസ്‌കിന്റെ മറുപടി.

കെന്നഡി ജൂനിയര്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങി പോകുന്ന കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വതന്ത്രനായും മത്സരിക്കാനും സാധ്യതയുണ്ട്. അതേസമയം മസ്‌കിന് മറുപടിയുമായി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മസ്‌കിന്റെ പരാമര്‍ശം എല്ലാത്തിനെയും എതിര്‍ത്ത് കൊണ്ടുള്ള സാമാന്യവത്കരണമാണ്. അതില്‍ സത്യത്തിന്റെ കണിക പോലുമില്ല.

ആര്‍ക്കും സുരക്ഷിതമായി ഡിജിറ്റല്‍ ഹാര്‍ഡ് വെയര്‍ ഉണ്ടാക്കാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. അത് തെറ്റാണ്. കണക്ടിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് എന്നിവയില്ലെങ്കില്‍ തീര്‍ച്ചയായും ഹാക്ക് ചെയ്യാനാവില്ല.

ഫാക്ടറി പ്രോഗ്രാം ചെയ്ത കണ്‍ട്രോളറുകള്‍ ഒരിക്കലും റീപ്രോഗ്രാം ചെയ്യാനാവില്ല. ഇന്ത്യ ചെയ്തത് പോലെ ഇവിഎമ്മുകള്‍ കൃത്യമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. ഇക്കാര്യം പഠിപ്പിച്ച് തരുന്നതില്‍ സന്തോഷമേയുള്ളൂ ഇലോണ്‍ എന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.

അതേസമയം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുല്‍ ഇവിഎമ്മിനെതിരെ രംഗത്ത് വന്നത്. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഒരു ബ്ലാക് ബോക്‌സ് പോലെയാണ്.

അതിനെ ആരും കുറ്റപ്പെടുത്താന്‍ അനുവദിക്കില്ല. നമ്മുടെ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ കുറിച്ച് ഗൗരവകരമായ ആശങ്കയുണ്ട്. അതാണ് ഉന്നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെങ്കില്‍ ജനാധിപത്യം വലിയ നാണക്കേടായി മാറുമെന്നും രാഹുല്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+