Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപശിഖയേന്തുന്നത് 'ഗാല്‍വാന്‍ സൈനികന്‍': ബീജിങ് വിന്റർ ഒളിമ്പിക്സ് ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്കരിക്കും

ദില്ലി: ബീജിങ്ങില്‍ നടക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്കരിച്ച് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അതിർത്തിയായ ഗാല്‍വാന്‍ താഴ്വരിയിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനീസ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോയെ വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ദീപശിഖയേന്താന്‍ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ചൈനീസ് തീരുമാനത്തെ ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് ബീജിംഗിലെ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞൻ പരിപാടിയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. "അതെ, ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഒളിമ്പിക്‌സ് പോലുള്ള ഒരു പരിപാടിയെ രാഷ്ട്രീയവത്കരിക്കാൻ ചൈനീസ് തിരഞ്ഞെടുത്തത് ഖേദകരമാണ്. ബീജിംഗിലെ ഇന്ത്യൻ എംബസിയുടെ ചുമതലയിലുള്ളവർ ബീജിംഗ് 2022 വിന്റർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിലും സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

china

ലഡാക്കിന്റെ കിഴക്കൻ സെക്ടറിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായിരുന്നു. ചൈനീസ് അതിർത്തിയില്‍ 1962 ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആള്‍നാശമായിരുന്നു ഇത്. മറുവശത്ത് തങ്ങളുടെ നാല് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന അവകാശപ്പെടുന്നത്. സംഘർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഗാൽവാൻ നദിക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 38 ചൈനീസ് സൈനികരെങ്കിലും മുങ്ങിമരിച്ചു എന്നാണ് ഓസ്‌ട്രേലിയൻ പത്രമായ ദി ക്ലാക്‌സണിന്റെ പുതിയ അന്വേഷണ റിപ്പോർട്ട് അവകാശപ്പെടുന്നത്.

ജൂൺ 15ന് രാത്രി ഗാൽവാൻ താഴ്‌വരയിലെ തർക്കപ്രദേശത്ത് ചൈനീസ് കയ്യേറ്റം നീക്കം ചെയ്യാന്‍ ഇന്ത്യൻ സൈന്യം അതിർത്തിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് ചൈനയുടെ കേണൽ ക്വി ഫാബാവോയും 150 ചൈനീസ് സൈനികരും തമ്മില്‍ കാണുകയായിരുന്നു. ഇന്ത്യൻ സൈനികരുമായി പ്രശ്നം ചർച്ച ചെയ്യുന്നതിനുപകരം ചെനീസ് സൈന്യം സംഘർഷത്തിന്റെ പാത സ്വീകരിക്കുകയുമായിരുന്നെന്നും ഓസ്ട്രേലിയന്‍ പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചൈനക്കെതിരെ വിമർശനവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്. വളരെ മോശം തീരുമാനം എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെയുള്ള അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി യുഎസും യൂറോപ്യൻ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും ഒളിമ്പിക്സ് ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കൂടാതെ 30 രാഷ്ട്ര, അന്തർദേശീയ സംഘടനാ തലവൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

Recommended Video

cmsvideo
    Missing Chinese tennis player peng shuai appears in video call with Olympic Committee

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+