അഫ്ഗാനില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം കുഴിക്കാം... നികുതിയില്ലാതെ..! ഇന്ത്യയ്ക്ക് മുന്നില്‍ വമ്പന്‍ ഓഫര്‍
സ്വര്‍ണ ഖനനം ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതി ഇളവുകള്‍ നല്‍കുമെന്ന് അഫ്ഗാനിസ്ഥാന്. വിവിധ മേഖലകളില്‍ നിക്ഷേപം തേടുന്ന അഫ്ഗാനിസ്ഥാന് വ്യവസായ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് ചേംബര്‍ അസോചാം സംഘടിപ്പിച്ച ഒരു സംവേദനാത്മക സെഷനില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പാകിസ്ഥാനുമായുള്ള പിരിമുറുക്കം വ്യാപാരത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അസീസി പറഞ്ഞു. 'അഫ്ഗാനിസ്ഥാനില്‍ വലിയ സാധ്യതകള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് പോലും ധാരാളം എതിരാളികളെ കണ്ടെത്താന്‍ കഴിയില്ല. നിങ്ങള്‍ക്ക് താരിഫ് പിന്തുണയും ലഭിക്കും, ഞങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഭൂമി നല്കാന് കഴിയും. പുതിയ മേഖലകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതി ഇളവ് നല്‍കും,' മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപത്തിനായി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്താല്‍ അഫ്ഗാനിസ്ഥാന് ഒരു ശതമാനം താരിഫ് മാത്രമേ ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. 'സ്വര്‍ണ ഖനനത്തിന് തീര്‍ച്ചയായും സാങ്കേതിക, പ്രൊഫഷണല്‍ ടീമിനെയോ പ്രൊഫഷണല്‍ കമ്പനികളെയോ ആവശ്യമായി വരും. അതിനാല്‍ തുടക്കത്തില്‍, നിങ്ങളുടെ ടീമിനെ അയയ്ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' അസീസി പറഞ്ഞു.
അവര്‍ക്ക് ഗവേഷണം നടത്താം എന്നും തുടക്കത്തില്‍ അവര്‍ക്ക് പര്യവേക്ഷണം നടത്തുകയും പിന്നീട് അവര്‍ക്ക് ജോലി ആരംഭിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്നിരുന്നാലും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതിന് രാജ്യത്ത് തന്നെ ഇത് പ്രോസസ്സ് ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത് മാത്രമാണ് വ്യവസ്ഥ,' മന്ത്രി പറഞ്ഞു. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ചെറിയ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് സന്ദര്‍ശന വേളയില്‍ മന്ത്രി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു.
'ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിസ, എയര്‍ കോറിഡോര്‍, ബാങ്കിംഗ് ഇടപാടുകള്‍ പോലുള്ള മൊത്തത്തിലുള്ള പ്രക്രിയയെ ശരിക്കും ബാധിക്കുന്ന ചില ചെറിയ തടസങ്ങളുണ്ട്. അതിനാല്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിന് ഇവ പരിഹരിക്കേണ്ടതുണ്ട്,' അദ്ദേഹം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സാക്ഷിയാക്കി പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിലുള്ള വ്യോമ കാര്‍ഗോ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് പറഞ്ഞു.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് വ്യാപാരം, വാണിജ്യം, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് വീണ്ടും സജീവമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഉഭയകക്ഷി വ്യാപാരം ഏകദേശം 1 ബില്യണ്‍ ഡോളറാണ്. എന്നിരുന്നാലും, കൂടുതല്‍ വളര്‍ച്ചയ്ക്ക് കാര്യമായ സാധ്യതകള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍, വ്യാപാരം, വാണിജ്യം, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് വീണ്ടും സജീവമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' പ്രകാശ് പറഞ്ഞു.
ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് അഫ്ഗാനിസ്ഥാന് മന്ത്രി. ഇന്ത്യയിലെത്തിയ അസീസി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെയും വാണിജ്യ സഹമന്ത്രി ജിതിന് പ്രസാദയെയും കാണുകയും ഇന്ത്യന്‍ ബിസിനസുകാരുമായി സംവദിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വാണിജ്യ അറ്റാഷെ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാബൂള്‍ ഉഭയകക്ഷി വ്യാപാരം 1 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അസീസി പറഞ്ഞു.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications