പൂനെയിൽ ഹെലികോപ്റ്റർ അപകടം; മൂന്ന് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ മലയാളി പൈലറ്റും
പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാരും എഞ്ചിനീയറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരണപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് ഇത്.
ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.ഹെലികോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ് ചിത്രങ്ങളിലുള്ളത്.

'ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഞങ്ങളുടെ സംഘങ്ങളും അഗ്നിശമന സേന വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു' പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മീഷണർ വിനയ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തും മുൻപ് തന്നെ മൂന്ന് പേരും മരണത്തിന് കീഴടങ്ങിയെന്നാണ് സൂചന.
ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. എൻസിപി ചാർട്ട് ചെയ്‌ത ഹെലികോപ്റ്ററായിരുന്നു ഇത്. റായ്ഗഡ് സന്ദർശിക്കാനായി ഹെലികോപ്റ്റർ ചാർട്ട് ചെയ്‌തിരുന്നു എന്നാണ് എൻസിപി അധ്യക്ഷൻ സുനിൽ തദ്‌കറെ പറഞ്ഞു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മലയാളി പൈലറ്റ് ജികെ പിള്ളയ്ക്ക് പുറമേ പരംജിത് സിംഗ്, പ്രീതം ഭരദ്വാജ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം . പൂനെയിൽ നിന്ന് അഗ്നിശമനാ സേനയുടെ വലിയ ടാങ്കറുകൾ സംഭവ സ്ഥലത്തേക്ക് എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഹെലികോപ്റ്റർ മുഴുവനായും കത്തുകയായിരുന്നു.
അതേസമയം, പൂനെയിൽ മൂന്ന് മാസത്തിനിടെ ഉണ്ടാവുന്ന രണ്ടാമത്തെ വലിയ ഹെലികോപ്റ്റർ അപകടമാണിത്. നേരത്തെ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ പൂനെയിലെ പവാടിനടുത്ത് അപകടത്തിൽപെട്ടെങ്കിലും നാല് യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്യാപ്റ്റൻ ആനന്ദ്, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്‌പി റാം എന്നിങ്ങനെയായിരുന്നു പരിക്കേറ്റവരുടെ പേരുകൾ. ഗ്ലോബൽ വെക്ട്ര എന്ന കമ്പനിയുടെ ഹെലികോപ്റ്റർ ആയിരുന്നു ആൻ അപകടത്തിൽപെട്ടത്. അതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ഇവിടെ നടക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications