Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്; ഒക്ടോബറിൽ 38 ശതമാനം കുറവ്, കാരണം യുഎസ് നീക്കം?

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം തുടരുന്നതിനിടെ ഒക്ടോബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 38 ശതമാനം കുറഞ്ഞുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂല്യത്തിൽ 38 ശതമാനവും വ്യാപ്‌തിയിൽ 31 ശതമാനവുമാണ് ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഏറെക്കാലത്തിന് ശേഷമുള്ള ഒറ്റമാസത്തെ ഏറ്റവും വലിയ ഇടിവാണ്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ഇന്ത്യ 3.55 ബില്യൺ ഡോളറിന്റെ റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2024 ഒക്ടോബറിലെ 5.8 ബില്യൺ ഡോളറിൽ നിന്നുള്ള കാര്യമായ കുറവ് രേഖപ്പെടുത്തി. വ്യാപ്‌തിയുടെ അടിസ്ഥാനത്തിൽ, ഒക്ടോബറിൽ 71.6 ലക്ഷം ടൺ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്‌തിരുന്നു.

russianoil

ഇത് 2024 ഒക്ടോബറിലെ 103.8 ലക്ഷം ടണ്ണിൽ നിന്ന് കുറവായി. ഒക്ടോബറിലെ കണക്കും ഉയർന്ന ഇറക്കുമതികളിൽ ഒന്നായിരുന്നു. മൊത്തം എണ്ണ ഇറക്കുമതിയുടെ 32 ശതമാനവും (മൂല്യത്തിലും വ്യാപ്‌തിയിലും) റഷ്യയിൽ നിന്നാണ്. ഈ വർഷം ഒക്ടോബറിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ചെലവ് 15.4 ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ കുറവ് വന്നത്.

അതേസമയം, അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കാര്യമായ വർധനവാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച്, വ്യാപ്‌തിയിൽ ഏകദേശം 40 ശതമാനവും മൂല്യത്തിൽ 18.3 ശതമാനവുമാണ് വർധനവ് രേഖപ്പെടുത്തിയത്. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് റഷ്യൻ എണ്ണയ്ക്ക് മേലുള്ള യുഎസിന്റെ നിയന്ത്രണമാണ്.

രണ്ട് റഷ്യൻ എണ്ണ കമ്പനികളായ ലുക്കോയിലിനെയും റോസ്നെഫ്റ്റിനെയും ലക്ഷ്യമിട്ട് യുഎസ് ട്രഷറിയുടെ വിദേശ ആസ്‌തി നിയന്ത്രണ ഓഫീസ് ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുത്തനെയുള്ള ഇടിവ്. ഒക്ടോബർ 22ന് പ്രഖ്യാപിച്ച ഉപരോധങ്ങൾ നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നു, ഇതിനകം തന്നെ വ്യാപാര രീതികൾ മാറ്റാൻ രാജ്യങ്ങൾ നിയന്ത്രണം തുടങ്ങിയിട്ടുണ്ട്.

പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ, ലോക വിപണികളിൽ ഇന്ത്യയുടെ വളരുന്ന ശക്തിയിൽ ചില ആഗോള ശക്തികൾക്ക് അസ്വസ്ഥതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇറക്കുമതി കുറഞ്ഞപ്പോഴും ഇന്ത്യയെ വിമർശിക്കാതെ യുഎസിനെ പഴിചാരുകയാണ് പുടിൻ.

റഷ്യന്‍ എണ്ണയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തിക ശാസ്ത്രവും ഭൗമരാഷ്ട്രീയവും ചേര്‍ന്ന് രൂപപ്പെടുത്തിയ കീഴ്വഴക്കമാണ്. 2022 ലെ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം പാശ്ചാത്യ ഉപരോധങ്ങള്‍ക്കെതിരായ ഒരു കേന്ദ്രമായി മോസ്കോ വാഗ്‌ദാനം ചെയ്‌ത ഗണ്യമായ കിഴിവുകള്‍ റഷ്യന്‍ എണ്ണയെ മറ്റ് വിതരണക്കാരെ അപേക്ഷിച്ച് കൂടുതല്‍ മത്സരക്ഷമതയുള്ള ഒന്നാക്കി മാറ്റിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+