ഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി
ദില്ലി: രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ദില്ലിയില്‍ ഓടുന്ന ബസില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി ദിവസങ്ങളോളം നരകയാതന അനുഭവിച്ച് മരണം വരിച്ചു. പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീലും മറ്റുമായി വര്‍ഷങ്ങള്‍ പിന്നിട്ടു.
ഒടുവില്‍ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദില്ലിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ നിര്‍ഭയ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പോകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം പ്രതികളുടെ ശിക്ഷ നടപ്പാക്കും. പുതിയ വിവരങ്ങള്‍....

ബാക്കിയുള്ള ഏക അവസരം
2012ലെ നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസില്‍ നാല് പ്രതികളാണ് വധശിക്ഷ വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നത്. രാഷ്ട്രപതിയുടെ മുന്നില്‍ പ്രതികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഈ അവസരം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതുസംബന്ധിച്ചാണ് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്.

ഏഴ് ദിവസം സമയം
ഏഴ് ദിവസത്തിനകം രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നോട്ടീസ്. നാലില്‍ മൂന്ന് പ്രതികളാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഒരാള്‍ മണ്ടോളിയിലെ ജയിലിലാണ്. വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ശരിവച്ചു.

കോടതി നടപടികള്‍ ഇങ്ങനെ
വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ ഹൈക്കോടതി ശരിവയ്ക്കണം. എങ്കില്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. നിര്‍ഭയ കേസില്‍ ഈ രണ്ട് നടപടികളും കഴിഞ്ഞു. അതേസമയം, പ്രതികളുടെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.

റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ല
ശിക്ഷാ വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്. പക്ഷേ, ഈ അവസരം പ്രതികള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇനി റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ട് കാര്യമില്ല എന്ന നിലപാടിലാണ് പ്രതികള്‍. അതേസമയം, രാഷ്ട്രപതിയുടെ ദയാഹര്‍ജിക്ക് വേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം.

പ്രതികള്‍ അസ്വസ്ഥര്‍
ഒക്ടോബര്‍ 28നാണ് നാല് പ്രതികള്‍ക്കും ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച പ്രതികള്‍ അസ്വസ്ഥമായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്ന കാര്യം വിചാരണ കോടതിയെ ജയില്‍ അധികൃതര്‍ ഉടന്‍ അറിയിക്കും. കോടതി മരണ വാറണ്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുമെന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications