ഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി
ദില്ലി: രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ദില്ലിയില്‍ ഓടുന്ന ബസില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി ദിവസങ്ങളോളം നരകയാതന അനുഭവിച്ച് മരണം വരിച്ചു. പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീലും മറ്റുമായി വര്‍ഷങ്ങള്‍ പിന്നിട്ടു.
ഒടുവില്‍ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദില്ലിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ നിര്‍ഭയ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പോകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം പ്രതികളുടെ ശിക്ഷ നടപ്പാക്കും. പുതിയ വിവരങ്ങള്‍....

ബാക്കിയുള്ള ഏക അവസരം
2012ലെ നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസില്‍ നാല് പ്രതികളാണ് വധശിക്ഷ വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നത്. രാഷ്ട്രപതിയുടെ മുന്നില്‍ പ്രതികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഈ അവസരം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതുസംബന്ധിച്ചാണ് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്.

ഏഴ് ദിവസം സമയം
ഏഴ് ദിവസത്തിനകം രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നോട്ടീസ്. നാലില്‍ മൂന്ന് പ്രതികളാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഒരാള്‍ മണ്ടോളിയിലെ ജയിലിലാണ്. വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ശരിവച്ചു.

കോടതി നടപടികള്‍ ഇങ്ങനെ
വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ ഹൈക്കോടതി ശരിവയ്ക്കണം. എങ്കില്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. നിര്‍ഭയ കേസില്‍ ഈ രണ്ട് നടപടികളും കഴിഞ്ഞു. അതേസമയം, പ്രതികളുടെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.

റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ല
ശിക്ഷാ വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്. പക്ഷേ, ഈ അവസരം പ്രതികള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇനി റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ട് കാര്യമില്ല എന്ന നിലപാടിലാണ് പ്രതികള്‍. അതേസമയം, രാഷ്ട്രപതിയുടെ ദയാഹര്‍ജിക്ക് വേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കാം.

പ്രതികള്‍ അസ്വസ്ഥര്‍
ഒക്ടോബര്‍ 28നാണ് നാല് പ്രതികള്‍ക്കും ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച പ്രതികള്‍ അസ്വസ്ഥമായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്ന കാര്യം വിചാരണ കോടതിയെ ജയില്‍ അധികൃതര്‍ ഉടന്‍ അറിയിക്കും. കോടതി മരണ വാറണ്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുമെന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications