യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റേത്, എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്ന് സ്പീക്കര്‍
മുംബൈ: അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് മഹാരാഷ്ട്ര സ്പീക്കര്‍. എന്‍സിപിയിലെ പിളര്‍പ്പില്‍ അജിത് പവാറിന് അനുകൂലമായിട്ടാണ് നിയമസഭാ സ്പീക്കറുടെ വിധിയുണ്ടായത്. എംഎല്‍എമാരുടെ അയോഗ്യതാ പ്രശ്നത്തില്‍ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
നിയമസഭയിലെ അംഗബലത്തെ ഉയര്‍ത്തി കാണിച്ചാണ് അജിത് പവാര്‍ പക്ഷം ശരത് പവാര്‍ പക്ഷത്തെ പിന്നിലാക്കി. എന്‍സിപിയില്‍ വന്‍ ഭൂരിപക്ഷം തന്നെ അജിത് പവാര്‍ പക്ഷത്തിനുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജികള്‍ സ്പീക്കര്‍ തള്ളി.

പത്താം അനുച്ഛേദനം ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്. അത് നിയമത്തിന്റെ വലിയ ലംഘനമാണ്. നിയമവിരുദ്ധവുമാണെന്നും നര്‍വേക്കര്‍ പറഞ്ഞു. ഇതോടെ ശരത് പവാര്‍ വിഭാഗം പ്രതിസന്ധിയിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും അജിത് പവാറിന് അനുകൂലൂമായ വിധി നല്‍കിയത് ശരത് പവാര്‍ വിഭാഗത്തെ നേതാക്കളെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
41 വിമത എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നും ശരത് പവാര്‍ വിഭാഗം ആശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ അതേ പടി നിലനിര്‍ത്തുന്ന വിധിയാണ് സ്പീക്കറില്‍ നിന്നുണ്ടായത്. ശിവസേനയിലേതിന് സമാനമായിരുന്നു അജിത് പവാറിന്റെ വിമത നീക്കവും. അവരെ അയോഗ്യരാക്കാനാവില്ല. അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ഥ എന്‍സിപി. 41 എംഎല്‍എമാര്‍ ഉള്ളത് കൊണ്ട് അവര്‍ക്ക് ഭൂരിപക്ഷമുണ്ട്. ഇത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്‍സിപി പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയില്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സ്പീക്കറോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം വിധി പറഞ്ഞത്. അജിത് പക്ഷവും ശരത് പവാര്‍ പക്ഷവും പരസ്പരം പരാതി നല്‍കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടി ഘടകങ്ങളുടെയും വിപ്പില്‍ വ്യക്തത വരുത്തുന്നതിനും സ്പീക്കറുടെ തീരുമാനം നിര്‍ണായകമായിരുന്നു.
അതേസമയം പിളരുന്നതിന് മുമ്പ് എന്‍സിപിക്ക് 53 എംഎല്‍എമാരുണ്ടായിരുന്നു. പിളര്‍ന്നതോടെ 41 പേര് അജിത് പവാറിനൊപ്പം നില്‍ക്കുകയായിരുന്നു. ശരത് പവാറിനൊപ്പം പന്ത്രണ്ട് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. പാര്‍ട്ടിയിലെ എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി ശരത് പവാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ പാര്‍ട്ടിയും പേരും ചിഹ്നവുമെല്ലാം അജിത് പവാറിന് സ്വന്തമായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും അജിത്തിന് ഇത് മുന്‍തൂക്കം നല്‍കും. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത്ചന്ദ്ര പവാര്‍ എന്നാക്കി ശരത് പവാര്‍ വിഭാഗത്തെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണെന്നും എന്‍സിപി കുറ്റപ്പെടുത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications