Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താനുള്ള വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി. ജുമാ മസ്ജിദും സമീപത്തെ ഹരിഹര്‍ മന്ദിറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു പ്രശ്‌നവുമില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ചന്ദൗസി സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) സര്‍വേ കമ്മീഷണറെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ എതിര്‍പ്പുകളും ഹൈക്കോടതി തള്ളിക്കളഞ്ഞതായി മന്ദിറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. സര്‍വേ കമ്മീഷണറെ നിയമനം തെറ്റായ നടപടിയാണ് എന്ന് പറഞ്ഞ് തെറ്റിദ്ധാരണ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമേറ്റ തിരിച്ചടിയാണ് കോടതി വിധി എന്ന് ജെയിന്‍ എഎന്‍ഐയോട് പറഞ്ഞു.

Sambhal Shahi Juma Masjid

നിയമനം നടത്തുന്നതിന് മുമ്പ് മസ്ജിദ് കമ്മിറ്റിയെ കേള്‍ക്കേണ്ടതായിരുന്നു എന്ന വാദം ഹൈക്കോടതി തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ കമ്മീഷണറെ നിയമിക്കാനുള്ള അധികാരം കോടതിയ്ക്കാണ്. ഓര്‍ഡര്‍ 26, റൂള്‍ 9, 10 എന്നിവയുടെ അധികാരം വിനിയോഗിച്ച് ഒരു സര്‍വേ കമ്മീഷണറെ നിയമിക്കാന്‍ കോടതിക്ക് കഴിയും. ആ സമയത്ത് ആരെയും കേള്‍ക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

സര്‍വേ കമ്മീഷണര്‍ സര്‍വേയ്ക്കായി സ്ഥലത്തേക്ക് പോകുമ്പോള്‍, രണ്ട് കക്ഷികളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം സര്‍വേ നടത്തുക എന്നതാണ് നിയമം പറയുന്നത്. കോടതിയുടെ അന്തസിനെ വില കുറച്ച് കാണിച്ച് സര്‍വേയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച ചില പാര്‍ലമെന്റേറിയന്‍മാരും മുതിര്‍ന്ന അഭിഭാഷകരും നടത്തിയ പ്രചരണങ്ങള്‍ക്ക് ഈ വിധി പൂര്‍ണ്ണ വിരാമമിട്ടു എന്നും അദ്ദേഹം പറഞ്ഞു.

വിചാരണയ്ക്കുള്ള സ്റ്റേ നീക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം നിയമനടപടികള്‍ തുടരുമെന്ന് അര്‍ത്ഥമാക്കുന്നുവെന്ന് ജെയിന്‍ പറഞ്ഞു. ആരാധനാലയ നിയമവും ഡിസംബര്‍ 12 ലെ സുപ്രീം കോടതി ഉത്തരവും ഈ കേസില്‍ ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ടിന് സ്റ്റേ അവധി നല്‍കുന്നതിനായി ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും.

അതേസമയം, വിചാരണയ്ക്ക് മേലുള്ള സ്റ്റേ ഹൈക്കോടതി ഒഴിവാക്കി. അതായത് വിചാരണ കൂടുതല്‍ മുന്നോട്ട് പോകും. 1958 ലെ എഎസ്‌ഐ സംരക്ഷിത സ്മാരകമാണിതെന്നും 1958 ലെ എഎസ്‌ഐ ആക്ട് പ്രകാരമാണ് ഇത് നിയന്ത്രിക്കപ്പെടുന്നതെന്നും ഇരു കക്ഷികളുടെയും വാദം അംഗീകരിച്ചതിനാല്‍ ആരാധനാലയ നിയമമോ ഡിസംബര്‍ 12 ലെ സുപ്രീം കോടതി ഉത്തരവോ ഇവിടെ ബാധകമല്ല,' ജെയിന്‍ വ്യക്തമാക്കി.

സാംബാല്‍ ജില്ലാ കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ ഭാഗമായി വിചാരണ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സിവില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തര്‍ക്കക്കിണര്‍ പള്ളി പരിസരത്തിന് പുറത്താണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് അധികൃതര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി ഷാഹി ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് രണ്ടാഴ്ച സമയം അനുവദിച്ചിരുന്നു.

സര്‍വേ ഉത്തരവിനെതിരായ പള്ളി കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നതുവരെ കേസ് കേള്‍ക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് 2024 നവംബറില്‍ സുപ്രീം കോടതി വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലം യഥാര്‍ത്ഥത്തില്‍ വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിക്ക് സമര്‍പ്പിച്ച ഹരിഹര്‍ ക്ഷേത്രമാണെന്നും 1526 ല്‍ പള്ളി പണിയുന്നതിനായി പൊളിച്ചുമാറ്റിയതാണെന്നും അവകാശപ്പെട്ട് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് സര്‍വേ നടന്നത്.

നവംബര്‍ 19 ന് പള്ളി സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് സാംബാലില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഉത്തരവിനെതിരായ പ്രതിഷേധങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. നാല് പേരാണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+