കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ശ്രീനഗറില്‍ സെയില്‍സ്മാനെ വെടിവെച്ച് കൊന്നു
ശ്രീനഗര്‍: കശ്മീര്‍ വീണ്ടും രക്തക്കലുഷിതമാകുന്നു. 24 മണിക്കൂറിനിടെ ഒരു സാധാരണക്കാരന് കൂടി ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. സെയില്‍സ്മാനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ശ്രീനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 24 മണിക്കൂറിനിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഇത്. മുഹമ്മദ് ഇബ്രാഹിം ഖാന് എന്ന ശ്രീനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ബന്ധിപോരയിലാണ് താമസം. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കശ്മീര്‍ അതിജാഗ്രതയിലാണ്. കൂടുതല്‍ ആക്രമണം ഉണ്ടാവുമെന്ന് പോലീസും സൈന്യവും ഭയപ്പെടുന്നുണ്ട്.

കൊല്ലപ്പെട്ടയാള്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ആക്രമണ്തില് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. ഇവിടേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. വയറിന്റെ ഭാഗത്താണ് വെടിയേറ്റിരുന്നത്. അതേസമയം സംസ്ഥാനം മുഴുവന്‍ ജാഗ്രതയിലാണ്. അടുത്തിടെയായി വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ കശ്മീരികളും ആശങ്കയിലാണ്.
കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം ഖാന് ഒരു ഡോക്ടറുടെ ഫാര്‍മസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ കശ്മീരി പണ്ഡിറ്റായിരുന്നു. രാത്രി എട്ട് മണിക്ക് ശേഷമാണ് ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതെന്ന് പോലീസ് പറുയന്നു. ബോറി കഡാല് മേഖലയില്‍ ആക്രമണം നടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. സീനിയര്‍ ഉദ്യോഗസ്ഥര്‍ മേഖലയില്‍ എത്തിയപ്പോഴേക്ക് ഒരാള്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഇതിന് ശേഷം നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഇയാള്‍ ഭീകരരുടെ ആക്രമണമേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. ഭീകരര്‍ക്കായി ഈ മേഖലയാകെ അരിച്ചുപെറുക്കുന്നുണ്ട് പോലീസ്.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തോളമായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇതിനിടെ 15 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ പോലീസുകാരനെ കൊലപ്പെടുത്തിയിരുന്നു. തൗസിഫ് അഹമ്മദ് എന്ന പോലീസ് കോണ്‍സ്റ്റബിളായിരുന്നു കൊല്ലപ്പെട്ടത്. ഭീകരര്‍ അന്യസംസ്ഥാന തൊഴിലാളികളെയും കശ്മീരി പണ്ഡിറ്റുകളെയും ന്യൂനപക്ഷങ്ങളെയുമാണ് അധികവും ലക്ഷ്യമിടുന്നത്. വിഘടനവാദികളുമായി ബന്ധമുള്ള 900ത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുവരെ 17 തീവ്രവാദികള്‍ പോലീസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications