Get Updates
Get notified of breaking news, exclusive insights, and must-see stories!

യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നു? പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്ന്, ഭയപ്പെടേണ്ട സാഹചര്യം

ദില്ലി: പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെയാണ് ദില്ലി കടന്നുപോകുന്നത്. ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് നഗരമാകെ ഇരുട്ടിലായിരുന്നു. വിഷവാതകമാണ് ഇതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നത്. ജല മലിനീകരണമാണ് ഇത്. യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുകയാണ്. ചിത്രം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുപാളിയല്ല. ഇത്രത്തോളം തണുത്ത് വിറയ്ക്കുന്ന തരത്തിലേക്ക് ദില്ലി എത്തിയിട്ടുമില്ല. വിഷമയമായ വെള്ള പദാര്‍ത്ഥമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

1

മഞ്ഞാണെന്ന് ആരും ധരിക്കേണ്ട എന്നാണ് മുന്നറിയിപ്പ്. യമുനാ നദിയെ ആകപ്പാടെ ഈ വിഷപദാര്‍ത്ഥം മൂടിയിരിക്കുകയാണ്. പലരും നദിയില്‍ ഇറങ്ങി ഫോട്ടോയെടുക്കുന്നുണ്ട്. എന്നാല്‍ ഇത് അപകടകാരിയാണ്. ഫാക്ടറികളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മാലിന്യങ്ങളിലൂടെയുണ്ടാവുന്ന മലിനീകരണമാണ് ഇതിന് കാരണം. ഇതേ തുടര്‍ന്ന് നദിയില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. ഇത് മൂലം പലര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമാണ് അധികൃതര്‍ക്കുള്ളത്. എന്നാല്‍ ദില്ലി ജനത ഇതൊന്നും കാര്യമായിട്ടെടുത്തിട്ടില്ല. നേരത്തെ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ പൊട്ടിച്ചാണ് ദില്ലി ജനത അതിനോട് പ്രതികരിച്ചത്.

ഇതേ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരുന്നു. പലര്‍ക്കും ശ്വാസതടസ്സവും കണ്ണ് നീറുന്നതായും അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം സ്വയം വരുത്തി വെച്ചതാണെന്ന് ദില്ലി ജനത തിരിച്ചറിയുന്നില്ല. യമുനാ നദിയിലെ വെള്ളം ദില്ലിയിലെ പല ഭാഗങ്ങളിലും വിതരണം ചെയ്യുന്നതാണ്. എന്നാല്‍ അമോണിയത്തിന്റെ അളവ് വര്‍ധിച്ചതോടെ ഇത് അവസാനിച്ചിരിക്കുകയാണ്. ഗുരുതര സാഹചര്യങ്ങളാണ് ദില്ലി നേരിടുന്നത്. ഏറ്റവും ഭയാനകമായ കാര്യം അമോണിയം കലര്‍ന്ന ഈ നദിയില്‍ ചാട്ട് പൂജയ്ക്ക് ഭക്തര്‍ മുങ്ങി കുളിച്ചു എന്നതാണ്. വിഷാംശം നിറഞ്ഞ വെള്ളത്തിലാണ് മുങ്ങിയതെന്ന് പോലും ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇതൊരു പുതിയ കാഴ്ച്ചയല്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മുമ്പും പലപ്പോഴായി യമുനയില്‍ വിശാംഷമുള്ള പദാര്‍ത്ഥം മഞ്ഞുപോലെ നില്‍ക്കാറുണ്ട്. ദില്ലി ഭരിക്കുന്ന എഎപി സര്‍ക്കാരിനോട് ഇക്കാര്യം പല തവണ പറഞ്ഞതാണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ വര്‍ഷം യമുനാ നദിക്കരയില്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ചാട്ട് പൂജയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചാട്ട് ആഘോഷങ്ങള്‍ക്ക് ഇതേയിടങ്ങളില്‍ അനുമതി നല്‍കിയിരുന്നു. യമുനാ തീരത്ത് ഒഴിച്ച് ബാക്കിയെല്ലായിടത്തും ആഘോഷങ്ങള്‍ നടത്താമായിരുന്നു. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് സൂര്യനെ പ്രാര്‍ത്ഥിക്കുന്നതാണ് ചാട്ട് പൂജയുടെ പ്രധാന ചടങ്ങ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+