യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നു? പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്ന്, ഭയപ്പെടേണ്ട സാഹചര്യം
ദില്ലി: പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെയാണ് ദില്ലി കടന്നുപോകുന്നത്. ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് നഗരമാകെ ഇരുട്ടിലായിരുന്നു. വിഷവാതകമാണ് ഇതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നത്. ജല മലിനീകരണമാണ് ഇത്. യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുകയാണ്. ചിത്രം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുപാളിയല്ല. ഇത്രത്തോളം തണുത്ത് വിറയ്ക്കുന്ന തരത്തിലേക്ക് ദില്ലി എത്തിയിട്ടുമില്ല. വിഷമയമായ വെള്ള പദാര്‍ത്ഥമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മഞ്ഞാണെന്ന് ആരും ധരിക്കേണ്ട എന്നാണ് മുന്നറിയിപ്പ്. യമുനാ നദിയെ ആകപ്പാടെ ഈ വിഷപദാര്‍ത്ഥം മൂടിയിരിക്കുകയാണ്. പലരും നദിയില്‍ ഇറങ്ങി ഫോട്ടോയെടുക്കുന്നുണ്ട്. എന്നാല്‍ ഇത് അപകടകാരിയാണ്. ഫാക്ടറികളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മാലിന്യങ്ങളിലൂടെയുണ്ടാവുന്ന മലിനീകരണമാണ് ഇതിന് കാരണം. ഇതേ തുടര്‍ന്ന് നദിയില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. ഇത് മൂലം പലര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമാണ് അധികൃതര്‍ക്കുള്ളത്. എന്നാല്‍ ദില്ലി ജനത ഇതൊന്നും കാര്യമായിട്ടെടുത്തിട്ടില്ല. നേരത്തെ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ പൊട്ടിച്ചാണ് ദില്ലി ജനത അതിനോട് പ്രതികരിച്ചത്.
ഇതേ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരുന്നു. പലര്‍ക്കും ശ്വാസതടസ്സവും കണ്ണ് നീറുന്നതായും അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം സ്വയം വരുത്തി വെച്ചതാണെന്ന് ദില്ലി ജനത തിരിച്ചറിയുന്നില്ല. യമുനാ നദിയിലെ വെള്ളം ദില്ലിയിലെ പല ഭാഗങ്ങളിലും വിതരണം ചെയ്യുന്നതാണ്. എന്നാല്‍ അമോണിയത്തിന്റെ അളവ് വര്‍ധിച്ചതോടെ ഇത് അവസാനിച്ചിരിക്കുകയാണ്. ഗുരുതര സാഹചര്യങ്ങളാണ് ദില്ലി നേരിടുന്നത്. ഏറ്റവും ഭയാനകമായ കാര്യം അമോണിയം കലര്‍ന്ന ഈ നദിയില്‍ ചാട്ട് പൂജയ്ക്ക് ഭക്തര്‍ മുങ്ങി കുളിച്ചു എന്നതാണ്. വിഷാംശം നിറഞ്ഞ വെള്ളത്തിലാണ് മുങ്ങിയതെന്ന് പോലും ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇതൊരു പുതിയ കാഴ്ച്ചയല്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മുമ്പും പലപ്പോഴായി യമുനയില്‍ വിശാംഷമുള്ള പദാര്‍ത്ഥം മഞ്ഞുപോലെ നില്‍ക്കാറുണ്ട്. ദില്ലി ഭരിക്കുന്ന എഎപി സര്‍ക്കാരിനോട് ഇക്കാര്യം പല തവണ പറഞ്ഞതാണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ വര്‍ഷം യമുനാ നദിക്കരയില്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ചാട്ട് പൂജയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചാട്ട് ആഘോഷങ്ങള്‍ക്ക് ഇതേയിടങ്ങളില്‍ അനുമതി നല്‍കിയിരുന്നു. യമുനാ തീരത്ത് ഒഴിച്ച് ബാക്കിയെല്ലായിടത്തും ആഘോഷങ്ങള്‍ നടത്താമായിരുന്നു. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് സൂര്യനെ പ്രാര്‍ത്ഥിക്കുന്നതാണ് ചാട്ട് പൂജയുടെ പ്രധാന ചടങ്ങ്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications