Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിലെ സഖ്യത്തിലേക്ക് ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്: മമത അടുത്ത മാസം സംസ്ഥാനത്തെത്തും

MAMATA BANERJEE

ദില്ലി: ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തില്‍ ചേരാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്തി ത്രിപുര പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ സഖ്യത്തിന്റെ ഭാഗമാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് തൃണമൂല്‍.

അതേസമയം ത്രിപുരയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. ഫെബ്രുവരി ആറിന് മമത ത്രിപുരയില്‍ സന്ദര്‍ശനത്തിനെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിയൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്താനാണ് മമത സംസ്ഥാനത്തെത്തുന്നത്.

അതേസമയം പുതിയ സഖ്യം ഉണ്ടാക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് തൃണമൂല്‍ തകര്‍ത്തിരിക്കുന്നത്. ത്രിപുരയില്‍ വിശാല സഖ്യം സാധ്യമായാല്‍ അത് ദേശീയ തലത്തില്‍ തന്നെ ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ മമത ബംഗാളിലെ സാഹചര്യം മുന്നില്‍ കണ്ട് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

ഇത്തരമൊരു സഖ്യമുണ്ടായാല്‍ അത് ബംഗാളില്‍ തിരിച്ചടിയാവുമെന്ന് മമതയ്ക്ക് നന്നായിട്ടറിയാം. ബിജെപി ഇത് വലിയ പ്രചാരണമാക്കുകയും ചെയ്യും. കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളിലും ത്രിപുരയിലും യാതൊന്നും നഷ്ടപ്പെടാനുമില്ല.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

തൃണമൂല്‍ തീര്‍ച്ചയായും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലേക്കില്ല. യാതൊരു തിരഞ്ഞെടുപ്പ് ധാരണയ്ക്കുമില്ല. കാരണം സിപിഎം ഭരണത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദുരിതമായിരുന്നു. അങ്ങനെയുള്ളവര്‍ ഒരിക്കലും ആ സഖ്യത്തിന് വോട്ട് ചെയ്യില്ലെന്നും ബിശ്വാസ് പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സഖ്യത്തിനുണ്ടായ അതേ തിരിച്ചടി ഇത്തവണ അവര്‍ക്ക് ത്രിപുരയിലുണ്ടാവും. അതുകൊണ്ടാണ് ആ സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ബിശ്വാസ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ജയസാധ്യതയുള്ള സീറ്റുകളിലെല്ലാം മത്സരിക്കും. മറ്റ് പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തൃണമൂല്‍ തയ്യാറാണെന്നും ബിശ്വാസ് വ്യക്തമാക്കി.

മമത ദ്വിദിന സന്ദര്‍ശനത്തിനായി അടുത്ത മാസം എത്തുമെന്നും, റോഡ് ഷോയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി രണ്ടിന് തൃണമൂലിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ത്രിപുരയില്‍ എത്തും.

അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തും. രണ്ട് തിരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പങ്കെടുക്കും. ഉത്തര ത്രിപുരയിലെ ധര്‍മനഗറിലാണ് ആദ്യ റാലി. രണ്ടാമത്തേത് സെപാഹിജല ജില്ലയിലെ ബോക്‌സാനഗറിലാണെന്നും ബിശ്വാസ് പറഞ്ഞു.

അതേസമയം ബംഗാളില്‍ നിന്നുള്ള നിരവധി സീനിയര്‍ പാര്‍ട്ടി നേതാക്കള്‍ ത്രിപുരയില്‍ പ്രചാരണത്തിനെത്തും. ഒപ്പം ബംഗാളി സിനിമാ താരങ്ങളും തൃണമൂലിനായി പ്രചാരണത്തിന് ഇറങ്ങും. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+