Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു; നടപടി കാലാവധി തീരാൻ അഞ്ച് വർഷം ശേഷിക്കെ

ന്യൂഡൽഹി: യുപിഎസ്‌സി ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ച് മനോജ് സോണി. കാലാവധി തീരാൻ ഇനിയും അഞ്ച് വർഷത്തോളം ബാക്കി നിൽക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. 2029 വരെയാണ് മനോജ് സോണിക്ക് കാലാവധി ഉണ്ടായിരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മനോജ് സോണി രാജി പ്രഖ്യാപിച്ചത്.

2017ൽ യുപിഎസ്‌സിയിൽ അംഗമായി പ്രവർത്തിക്കാൻ തുടങ്ങിയ സോണി 2023 മെയ് 16ന് ചെയർപേഴ്‌സണായി ചുമതലയേറ്റെടുത്തു. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ രാജി അംഗീകരിക്കുമോ സോണിയെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ അനുവദിക്കുമോ എന്നീ കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.

manojsoniupsc

ജോലി ഉറപ്പാക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്നാരോപിച്ച് യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് നേരെ ഉയർന്ന സമീപകാല വിവാദങ്ങളുമായി സോണിയുടെ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. അടുത്തിടെ യുപിഎസ്‌സിയെ സംശയ നിഴലിൽ നിർത്തിയ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരം ചോദ്യങ്ങൾ ഉയർന്നത്.

സിവിൽ സർവീസ് പ്രവേശനം നേടുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറിനെതിരായ ആരോപണത്തെ തുടർന്ന് യുപിഎസ്‌സി വാർത്തകളിൽ ഇടം നേടിയ സമയം കൂടിയാണിത്. പലരും ഈ വിവാദങ്ങളും സോണിയുടെ രാജിയും തമ്മിൽ കൂട്ടിയോജിപ്പിക്കാൻ തുടങ്ങിയെങ്കിലും അവയെ തള്ളുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഗുജറാത്തിലെ സ്വാമിനാരായൺ വിഭാഗവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാൻ സോണി ലക്ഷ്യമിടുന്നതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020ൽ ദീക്ഷ സ്വീകരിച്ച ശേഷം, മിഷനിൽ ഒരു സന്യാസി അല്ലെങ്കിൽ നിസ്വാർത്ഥ പ്രവർത്തകൻ ആയി സോണി സ്വയം സമർപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ മനോജ് സോണി മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. 2005-ൽ വഡോദരയിലെ എംഎസ് സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹത്തെ നിയമിച്ചതും മോദിയായിരുന്നു. 2017 ജൂണിൽ യുപിഎസ്‌സിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം രണ്ട് സർവകലാശാലകളിൽ മൂന്ന് തവണ വൈസ് ചാൻസലറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+