Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎഎൽ പാപ്പരത്ത പ്രക്രിയയിൽ ആശങ്ക ഉയർത്തി വേദാന്ത; സിഒസി, ട്രൈബ്യൂണൽ പിന്തുണ അദാനിയ്ക്ക്

ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിന്റെ (ജെ എഎൽ) പാപ്പരത്വ നടപടികളിൽ വേദാന്ത ഉന്നയിച്ച പുതിയ ആരോപണങ്ങൾ ലേലപ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള സംവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ, കടം നൽകിയവരുടെ സമിതി (സിഒസി), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) എന്നിവ അദാനി ഗ്രൂപ്പിന്റെ ലേലവും പരിഹാര പ്രക്രിയയും നിയമപരവും ഘടനാപരവും നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അന്യായമായ നടപടികളുണ്ടായെന്ന വേദാന്തയുടെ വാദങ്ങൾക്കിടയിലും, ജെഎഎല്ലിനായുള്ള അദാനി ഗ്രൂപ്പിന്റെ പാപ്പരത്വ പദ്ധതിക്ക് സിഒസി, എൻസിഎൽടി, എൻസിഎൽഎടി എന്നിവയുടെ അംഗീകാരം ലഭിച്ചു. പാപ്പരത്വവും പാപ്പരീകരണവും സംബന്ധിച്ച നിയമം പ്രകാരം ആസ്‌തി കൈമാറ്റ നടപടികൾ പുരോഗമിക്കുകയാണ്. ജെഎഎൽ ഏറ്റെടുക്കൽ നീതിയുക്തമായിരുന്നില്ലെന്നും അദാനിക്ക് അനാവശ്യ മുൻഗണന ലഭിച്ചതായും വേദാന്ത ആരോപിക്കുന്നു.

adani

സാമ്പത്തികവും പ്രവർത്തനപരവുമായ സാധ്യതകൾ വിലയിരുത്തിയ ശേഷമാണ് സിഒസി ഈ തീരുമാനങ്ങളെടുത്തതെന്ന് കോടതി ഉത്തരവുകളും വോട്ടിംഗ് ഫലങ്ങളും വ്യക്തമാക്കുന്നു. പാപ്പരത്വ വിഷയങ്ങളിൽ വാണിജ്യപരമായ വിലയിരുത്തലുകൾ പരമപ്രധാനമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഐബിസി നിയമപ്രകാരം ഇന്ത്യൻ കോടതികൾ സിഒസിയുടെ വാണിജ്യപരമായ വിവേകത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന് സ്ഥിരമായി വ്യക്തമാക്കിയിട്ടുണ്ട്.

ബിസിനസ്സ് തീരുമാനങ്ങളുടെ ഗുണനിലവാരത്തെയോ വരുമാനത്തെയോ ചോദ്യം ചെയ്യുന്നതിനുപകരം, നിയമസാധുതയും നടപടിക്രമങ്ങളിലെ നീതിയും മാത്രം പരിശോധിക്കുന്നതിലാണ് കോടതികളുടെ പങ്ക് ഒതുങ്ങുന്നത്. ഈ നിയമപരമായ പ്രവണതയെക്കുറിച്ച് ബോംബെ ഹൈക്കോടതി അഭിഭാഷകൻ വിനയ് ചൗഹാൻ പറയുന്നത്, ഐബിസി നിയമപ്രകാരം സിഒസിയുടെ വാണിജ്യപരമായ വിവേകത്തിന് കോടതികൾ പരമമായ പരിഗണന നൽകിയിട്ടുണ്ടെന്നാണ്.

;കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഐബിസിക്ക് കീഴിലുള്ള നീതിന്യായ സമീപനം സിഒസിയുടെ വാണിജ്യപരമായ വിവേകത്തിന് സ്ഥിരമായി മുൻഗണന നൽകിയിട്ടുണ്ട്. സിഒസി-യുടെ തീരുമാനങ്ങളെ കോടതികൾ പരമോന്നതമായി കണക്കാക്കിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു. ജെഎഎൽ കേസിലും, സിഒസി തിരഞ്ഞെടുത്ത വിജയിച്ച അപേക്ഷകനെ എൻസിഎൽടി ശരിവെക്കുകയും എൻസിഎൽഎടി സ്‌റ്റേ ഏർപ്പെടുത്താതിരിക്കുകയും ചെയ്‌തു. സിഒസിയുടെ വാണിജ്യപരമായ വിധി നിർണായകമാണെന്ന് കോടതികൾ അംഗീകരിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജെഎഎല്ലിന്റെ പാപ്പരത്വ പരിഹാര പ്രക്രിയയിൽ നിരവധി ലേലക്കാർ പങ്കെടുത്തു. പണമിടപാട് ഘടന, നിർവ്വഹണ ശേഷി, വീണ്ടെടുക്കലിന്റെ വേഗത, നിർദ്ദേശത്തിന്റെ വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന് ശേഷം, അദാനി ഗ്രൂപ്പിന്റെ ലേലമാണ് ഏറ്റവും പ്രായോഗികമെന്ന് സിഒസി കണ്ടെത്തി. 93.8 ശതമാനം വോട്ടിംഗ് പിന്തുണയോടെ ഈ പരിഹാര പദ്ധതി അംഗീകരിക്കുകയും എൻസിഎൽടി അതിന് അംഗീകാരം നൽകുകയും ചെയ്‌തു.

ഇതേ പ്രക്രിയയിൽ, ഒരു പിടിഐ റിപ്പോർട്ട് അനുസരിച്ച്, തങ്ങളെ വിജയിയായി രേഖാമൂലം പ്രഖ്യാപിച്ചു എന്ന് വേദാന്ത അവകാശപ്പെട്ടു. എന്നാൽ, വായ്‌പാ ദാതാക്കളും പ്രക്രിയയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വ്യക്തമാക്കിയത്, ഒരു ഘട്ടത്തിലും വേദാന്തയെ ഔദ്യോഗികമായി വിജയിയായ ലേലക്കാരനായി പ്രഖ്യാപിച്ചിട്ടില്ല എന്നാണ്. ഐബിസി ചട്ടക്കൂടനുസരിച്ച്, ഏറ്റവും വലിയ ലേലത്തുക മാത്രം വിജയത്തിന് ഉറപ്പല്ലെന്ന് വിശകലന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

ഐബിസി പ്രക്രിയയിലെ അന്തിമ തിരഞ്ഞെടുപ്പ് നടക്കുന്നത് ഘടനാപരമായ വോട്ടിംഗിന്റെയും സിഒസി നടത്തുന്ന ഗുണപരമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ്. മൊത്തം ലേലത്തുക കൂടാതെ, പണമിടപാടുകളുടെ സമയം, പണലഭ്യതയിലെ സ്വാധീനം, മൊത്തത്തിലുള്ള നഷ്‌ടസാധ്യത എന്നിവയും കണക്കിലെടുക്കുന്നു. ഈ സാഹചര്യത്തിൽ, അദാനി ഗ്രൂപ്പിന്റെ ഗണ്യമായ മുൻകൂർ പേയ്മെന്റും വേഗത്തിലുള്ള നിർവ്വഹണ ശേഷിയുമായിരുന്നു നിർണായകം. വേദാന്തയുടെ നിർദ്ദേശമാകട്ടെ ദീർഘകാല ഗഡുക്കളായിട്ടായിരുന്നു.

വേദാന്തയുടെ അപ്പീലിൽ ഇടക്കാല സ്‌റ്റേ അനുവദിക്കാനുള്ള എൻസിഎഎല്ലിന്റെ തീരുമാനം, ഈ വാണിജ്യപരമായ തീരുമാനത്തെ തിരുത്താൻ കോടതി ഈ ഘട്ടത്തിൽ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ജെഎഎല്ലിന്റെ ആസ്‌തികൾ അദാനി ഗ്രൂപ്പിലേക്ക് കൈമാറുന്നത് കൃത്യമായ വോട്ടിംഗ് ഫലങ്ങളുടെയും നീതിന്യായ അംഗീകാരത്തിന്റെയും പിൻബലത്തിൽ, സ്ഥാപിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്, തർക്കസാഹചര്യങ്ങളിലല്ല.

ഇന്ത്യയുടെ കോർപ്പറേറ്റ് പാപ്പരത്വ ചട്ടക്കൂടിനുള്ളിൽ, അന്തിമ ഫലം നിർണ്ണയിക്കപ്പെടുന്നത് മത്സരവാദങ്ങളാലോ കേവലം വാദങ്ങളാലോ അല്ല, മറിച്ച് ഐബിസിയുടെ വ്യവസ്ഥകൾ, സിഒസിയുടെ വാണിജ്യപരമായ വിവേകം, സാമ്പത്തിക പ്രായോഗികത, കോടതികൾ അംഗീകരിക്കുന്ന സുതാര്യമായ ഒരു പ്രക്രിയ എന്നിവയാലാണെന്ന് ജെഎഎൽ കേസ് വ്യക്തമാക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ, അദാനി ഗ്രൂപ്പിന്റെ നിർദ്ദേശമാണ് നിയമപരമായി അംഗീകരിക്കപ്പെട്ട പരിഹാരമായി ഉയർന്നു വന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+