Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ വിജയ്‌യുടെ ആവശ്യം അംഗീകരിക്കപ്പെട്ടു; ഈറോഡിൽ വമ്പൻ റാലി, പാലിക്കേണ്ടത് 84 നിബന്ധനകൾ!

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കും എന്ന അവകാശവാദവുമായി പ്രചാരണം ആരംഭിച്ച വിജയ് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ്. ഇപ്പോഴിതാ ഈ മാസം പതിനെട്ടിന് നടക്കാനിരിക്കുന്ന മെഗാ റാലിയുടെ അനുമതി നേടുന്നതിൽ ടിവികെ വിജയിച്ചുവെന്നാണ് ലഭ്യമായ വിവരം. ഈറോഡിൽ വച്ച് നടക്കുന്ന റാലി വിജയുടെയും പാർട്ടിയുടെയും ശക്തി അളക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.

തമിഴക വെട്രി കഴകം നേതാവായ വിജയുടെ പ്രചാരണ പൊതുയോഗം നവംബർ 18നാണ് ഈറോഡിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വിജയപുരി അമ്മൻ ക്ഷേത്രത്തിന്റെ 21 ഏക്കർ ഭൂമിയിൽ നടക്കാൻ നിശ്ചയിച്ചത്. യോഗത്തിനായി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ (50,000 രൂപ കെട്ടിവെപ്പും 50,000 രൂപ അനുമതി ഫീസും) ടിവികെ അടയ്ക്കുകയും, ശേഷം സ്ഥലം വൃത്തിയാക്കി നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതായാണ് വിവരം.

vijaytvkrally

കരൂർ ആൾക്കൂട്ട ദുരന്തത്തിനുശേഷം രണ്ടു മാസത്തോളം വിജയ് പൊതുരംഗത്ത് സജീവമായിരുന്നില്ല. പുതുച്ചേരിയിൽ സമ്മേളനം നടത്തിയെങ്കിലും, തമിഴ്‌നാട്ടിൽ ഈറോഡിലേത് അദ്ദേഹത്തിന്റെ ആദ്യ പ്രചാരണ പരിപാടിയായിരുന്നു. കരുപ്പൂർ സംഭവത്തെ തുടർന്ന് കനത്ത നിയന്ത്രണങ്ങളും പുതുച്ചേരി മാതൃകയിലുള്ള സുരക്ഷാ നിബന്ധനകളും ഏർപ്പെടുത്തിയാണ് ടിവികെ യോഗത്തിന് അനുമതി നൽകിയത്.

സെൻഗോട്ടയ്യൻ ടിവികെയിൽ ചേർന്നതിന് ശേഷം ശക്തി പ്രകടിപ്പിക്കാനാണ് ഈ യോഗം ഈറോഡിൽ സംഘടിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. നേരത്തെ, വിജയപുരി അമ്മൻ ക്ഷേത്രത്തിന്റെ 31 ഏക്കർ സ്ഥലത്ത് യോഗം നടത്താൻ ടിവികെ ജില്ലാ പോലീസ് സൂപ്രണ്ട് സുജാതയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ പിന്നീട് ക്ഷേത്രം കാര്യനിർവഹണ ഉദ്യോഗസ്ഥ ധനലക്ഷ്‌മി, കളക്‌ടർക്കും പോലീസിനും കത്തയച്ച്, ടിവികെ ഉൾപ്പെടെ ഒരു പാർട്ടിക്കും പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു.

ഇതോടെ വിജയുടെ പ്രചാരണത്തിന് കാര്യമായ തടസം നേരിട്ടിരുന്നു. എങ്കിലും, ക്ഷേത്രത്തിന്റെ 31 ഏക്കറിൽ നിന്ന് 21 ഏക്കറിൽ ടിവികെയുടെ പൊതുയോഗം നടത്താൻ അനുമതി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അനുമതിയെ തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുജാത സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

'ടിവികെ. നേതാവ് വിജയുടെ പ്രചാരണത്തിന് 50,000 രൂപ കെട്ടിവെപ്പും 50,000 രൂപ അനുമതി ഫീസും അടയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ തുക അവർ അടയ്ക്കുകയും യോഗശേഷം ക്ഷേത്രപരിസരം വൃത്തിയാക്കി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതുകൊണ്ടാണ് അനുമതി നൽകിയത്' എന്നാണ് ധനലക്ഷ്‌മി വ്യക്തമാക്കിയത്.

ക്രമസമാധാനം, ജനക്കൂട്ട നിയന്ത്രണം, പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ശരിയായ അറ്റകുറ്റപ്പണികൾ എന്നിവ ഉറപ്പാക്കാൻ വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ടാണ് ഈറോഡ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിക്കുന്നതിനായി പോലീസ് 84 നിബന്ധനകൾ മുന്നോട്ടുവച്ചുവെന്നാണ് വിവരം. ഇത് പാലിക്കുമെന്ന ഉറപ്പിന്മേലാണ് ടിവികെ പരിപാടി ഇവിടെ അനുവദിച്ചിരിക്കുന്നത്.

തുടർന്ന് പോലീസ് അനുമതി നൽകിയതോടെ നവംബർ 18ന് ടിവികെ നേതാവ് വിജയുടെ ഈറോഡിലെ പ്രചാരണം നടക്കുമെന്ന് ഉറപ്പായി. ഇത് വിജയ് ആരാധകരെയും പാർട്ടി പ്രവർത്തകരെയും വലിയ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കരൂരിലെ സംഭവത്തിന് ശേഷം തന്റെ അണികളെ കാണാനും വലിയ രീതിയിലുള്ള പ്രചാരണം നടത്താനും കഴിയാതിരുന്ന വിജയ്ക്കും ഇത് നല്ല അവസരമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+