Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ബോര്‍ഡില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തുമോ? വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവില്‍ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുതെന്നും ഉപയോഗം വഴിയോ കോടതി വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അങ്ങനെ തന്നെ തുടരണം എന്നും കോടതി നിര്‍ദേശിച്ചു. വഖഫ് നിമയഭേദഗതിക്ക് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാദം കേള്‍ക്കല്‍ പുനരാരംഭിക്കും. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥയിലും കോടതി സംശയം പ്രകടിപ്പിച്ചു. മുസ്ലീങ്ങളെ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. അതേസമയം വഖഫ് കൗണ്‍സിലില്‍ എക്സ്-ഒഫീഷ്യോ അംഗങ്ങളെ മതം പരിഗണിക്കാതെ നിയമിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

Waqf Law

എന്നാല്‍ മറ്റുള്ളവര്‍ മുസ്ലീങ്ങളായിരിക്കണമെന്നും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചു. പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പ്രത്യേകിച്ച് 'ഉപയോക്തൃ സ്വത്തുക്കള്‍ വഴി വഖഫ്' എന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. പുതിയ വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് സഞ്ജയ് കുമാറും ജസ്റ്റിസ് കെ വി വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.

തുടക്കത്തില്‍ രണ്ട് ചോദ്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് പറഞ്ഞു. 'രണ്ട് വശങ്ങളാണ് ഞങ്ങള്‍ ഇരു കക്ഷികളോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമതായി, നമ്മള്‍ അത് പരിഗണിക്കണോ അതോ ഹൈക്കോടതിക്ക് വിടണോ? രണ്ടാമതായി, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് വാദിക്കാന്‍ ആഗ്രഹിക്കുന്നതെന്നും എന്താണ് വാദിക്കുന്നതെന്നും ചുരുക്കത്തില്‍ ചൂണ്ടിക്കാണിക്കുക?' ചീഫ് ജസ്റ്റിസ് പറഞ്ഞു.

'ആദ്യത്തെ വിഷയം ഒരു പരിധിവരെ തീരുമാനിക്കുന്നതില്‍ രണ്ടാമത്തെ കാര്യം ഞങ്ങളെ സഹായിച്ചേക്കാം,' ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. പുതിയ നിയമത്തിലെ പല വ്യവസ്ഥകളും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ പേരില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

പുതിയ നിയമം കളക്ടര്‍ക്ക് നല്‍കുന്ന അധികാരങ്ങളെക്കുറിച്ചും സിബല്‍ ചൂണ്ടിക്കാട്ടി. കളക്ടര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു ജഡ്ജിയുടെ പങ്ക് വഹിക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് കാരണമായ വഖഫ് ഭേദഗതി നിയമം ഏപ്രില്‍ മൂന്നിന് ലോക്‌സഭയിലും നാലിന് രാജ്യസഭയിലും പാസാക്കിയിരുന്നു.

പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന് ഇരുസഭകളില്‍ നിന്നും ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. 128 അംഗങ്ങള്‍ അനുകൂലിച്ചും 95 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തതോടെ ബില്‍ രാജ്യസഭയില്‍ പാസായി. ലോക്സഭയില്‍ 288 അംഗങ്ങള്‍ പിന്തുണച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും പ്രമേയം പാസാക്കി. ഏപ്രില്‍ അഞ്ചിനാണ് ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Take a Poll

ഇതിന് പിന്നാലെയാണ് വഖഫ് ഭേദഗതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചത്. എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി, ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്, ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, ഡി എം കെ, കോണ്‍ഗ്രസ് എംപിമാരായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, മുഹമ്മദ് ജാവേദ്, സിപിഎം, സിപിഐ എന്നിവരുടെ ഹര്‍ജികള്‍ ഉള്‍പ്പെടെ നിരവധി ഹര്‍ജികളാണ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+