Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ ബംഗാൾ ട്രെയിനപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തിൽ സാരമായി പരിക്കേറ്റവർക്ക് സഹായധനമായി രണ്ടര ലക്ഷം രൂപ വീതം നൽകുമെന്നും, ചെറിയ രീതിയിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരപ്രകാരം അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്‌ടമായത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് റെയിൽവേ മന്ത്രിയും ഇപ്പോൾ ധനസഹായം പ്രഖ്യാപിച്ചത്.

trainaccidentwestbengal

അതിനിടെ അപകടത്തിൽ പ്രമുഖ ദേശീയ നേതാക്കൾ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരാണ് അപകടത്തിൽ ദുഃഖമറിയിച്ചത്. സംഭവത്തിൽ റെയിൽവേ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രാഥമിക അന്വേഷണത്തിൽ ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ മറികടന്നുവെന്നാണ് കണ്ടത്തിയത്. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ ഗാർഡും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നാണ് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ്മ സിൻഹ എഎൻഐയോട് പറഞ്ഞത്. രക്ഷാപ്രവർത്തനം പൂർത്തിയതായും അവർ അറിയിച്ചു.

അതേസമയം, അപകടത്തിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. കഴിഞ്ഞ 10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. റെയിൽവേ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റിയെന്നും, ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയോടെയാണ് പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിച്ച് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിനെ ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് അടുത്ത് വച്ച് പിന്നിൽ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇടിച്ചത്.

അപകടത്തിൽപെട്ട കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ പിൻഭാഗം കാർഗോ വാനും ഗാർഡ് കോച്ചും പാസഞ്ചർ കംപാർട്ട്‌മെൻ്റുകളും അടങ്ങുന്നതായിരുന്നു. 9 പേരോളം അപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അറുപതിൽ അധികം പേർക്കാണ് പരിക്കേറ്റത്. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്‌സ്പ്രസ്. ഇതാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ എത്തിയിരുന്നു. നിലവിൽ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+