സ്വകാര്യതയ്ക്കുള്ള അവകാശം എന്താണ് ? സ്വകാര്യത ചോര്‍ത്തുന്നത് സര്‍ക്കാര്‍ മാത്രമല്ല...
രാജ്യത്തെ ഓരോ സാധാരണക്കാരനും സുപ്രീം കോടതി വിധി ആശ്വാസമാവും
ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിലൊന്നാണിത്. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധി രാജ്യത്തെ ഓരോ ജനങ്ങളേയുമാണ് സന്തോഷിപ്പിക്കുക. കേന്ദ്രത്തിനുള്ള കനത്ത പ്രഹരം കൂടിയാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് സ്വാകാര്യത മൗലിക അവകാശത്തില്‍ പെട്ടതു തന്നെയാണെന്നു വിധി പുറപ്പെടുവിച്ചത്. സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനങ്ങള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ
വിവരങ്ങള്‍ ശേഖരിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ എളുപ്പമായി മാറുകയും ചെയ്തു. ഓരോ വ്യക്തിയെയും കുറിച്ചുള്ള സ്വാകാര്യ വിവരങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഭീകരവാദത്തെ ചെറുക്കണമെങ്കില്‍ ഓരോരുത്തരേയും നിരീക്ഷിക്കേണ്ടതുണ്ടെന്നും അതിനാലാണ് തങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

സര്‍ക്കാര്‍ മാത്രമല്ല ഇപ്പോള്‍ സ്വകാര്യ മേഖലയും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള അന്താരാഷ്ട്ര ഭീമമന്മാര് അവരുടെ കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചും പരസ്യങ്ങള്‍ വിറ്റുമാണ് ഇതുപോലെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യമേഖലയും സര്‍ക്കാരും സ്വകാര്യത ചോര്‍ത്തുന്നത് ഒരു പോലെയായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വാട്സാപ്പ് കേസില്‍ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആധാറിന്റെ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. സ്വാകാര്യത ഒരു വ്യക്തിയുടെ മൗലിക അവകാശമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സ്വകാര്യതയെന്ന വിഷയം ഓരോ കേസിലും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

സ്വകാര്യത രാജ്യത്തെ ഓരോ വ്യക്തിക്കും പ്രധാനപ്പെട്ടതു തന്നെയാണ്. വാണിജ്യലക്ഷ്യങ്ങളോടെ തങ്ങളുടെ ഫോണ്‍ നമ്പറുകളും മറ്റു വ്യക്തിഗത വിവരങ്ങളും ശേഖരിക്കുന്നതായുള്ള പരാതി ജനങ്ങള്‍ക്കു നേരത്തേ തന്നെ പരാതിയുണ്ട്. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് സര്‍ക്കാരോ സ്വകാര്യ കമ്പനികളോ ഉപയോഗിക്കുമെന്നതാണ് ഈ ഭയത്തിനു പിന്നില്‍. ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി വന്നതോടെ ജനങ്ങളുടെ ഈ ആശങ്കകള്‍ക്കാണ് അന്ത്യമായിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications