മരണാനന്തരം ജീവിതമുണ്ടോ ?
മരണത്തിന് ശേഷം ജീവിതമുണ്ടോ...മരണവും മരണാനന്തരജീവിതവുമെല്ലാം എന്നും ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്. എന്നാല്‍ പുതിയൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യു.കെ. ആസ്ഥാനമായുളള ഗവേഷകരുടെ ഒരു കൂട്ടായ്മ. ഹൃദയാഘാതത്തെുടര്‍ന്ന് വൈദ്യശാസ്ത്രപരമായി മരിച്ചുവെന്ന് വിധിയെഴുതി ജീവിതത്തിലേക്ക് അദ്ഭുതകരമായി മടങ്ങിയെത്തിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച ശേഷവും 20 -30 സെക്കന്റുകളോളം മസ്തിഷ്ക്കത്തിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 40 ശതമാനത്തോളം ആളുകളും ഇക്കാര്യം ശരിവയ്ക്കുകയുണ്ടായി. ' ക്ലിനിക്കലി ഡെഡ്' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷവും ഒരു പ്രത്യേക രീതിയിലുളള തിരിച്ചറിവുകള്‍ രോഗികളില്‍ കാണാനായി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച രോഗികളില്പ്പലര്ക്കും മൂന്ന് മിനിറ്റോളം ജീവിതത്തിലെ നിമിഷങ്ങള്‍ അറിയാനാകുന്നുണ്ടായിരുന്നു. അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ന്നശേഷം ഇക്കാര്യം അവര്‍ക്ക് ഓര്ത്തെടുക്കാനുമായി. മതിഭ്രമം ഉളവാക്കുന്ന സംഭവങ്ങളാണ് രോഗികളില്പ്പലരും ഓര്ത്തെടുത്തതെന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസര്‍ ഡോ. സാം പാര്‍ണിയ പറയുന്നു.

'' ആശുപത്രിക്കിടക്കയില്‍ നിന്ന് പുനര്‍ജീവിച്ച ശേഷം സതാംപ്ടണ് സ്വദേശിയും 57 കാരുമായ ഒരാള്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത് ഏറെ വിസ്മയത്തോടെയാണ് ഞങ്ങള്‍ കേട്ടറിഞ്ഞത്. പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ തീര്‍ത്തും വിശ്വസനീയം തന്നെയായിരുന്നു. മരണത്തോടു മല്ലിടുമ്പോഴും ജീവിതത്തിലേക്കുളള തിരിച്ചുവരവിന്റെ നിമിഷങ്ങള്‍ തനിക്ക് നിരീക്ഷിക്കാനായതായി അയാള്‍ പറഞ്ഞു. അര്‍ദ്ധബോധാവസ്ഥയിലെ തിരിച്ചറിവുകള്‍ മൂന്നു മിനിട്ടോളം നീണ്ടുനിന്നിരിക്കാം. തന്റെ മുറിയില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അയാള്‍ക്ക് ഓര്‍ത്തെടുക്കാനായി. പ്രത്യേകിച്ചും മൂന്ന് മിനിട്ടിനുളളില്‍ കേട്ട ബീപ് ശബ്ദം. അയാള്‍ പറഞ്ഞതൊക്കെ സത്യം തന്നെയായിരുന്നു. '' - ഡോ. പര്‍ണിയയുടെ വാക്കുകള്‍.
യു.കെ., യു.എസ്., ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളില്‍ നിന്നായി 2060 രോഗികളെയാണ് പഠനവിധേയമാക്കിയത്. പുനരുജ്ജീവനത്തെക്കുറിച്ച് പുറത്തിറക്കിയ ജേര്‍ണലില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. 46 ശതമാനത്തോളം പേര്‍ക്ക് മനസ്സിലെ ചിന്തകള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചപ്പോള്‍ ഒമ്പത് ശതമാനത്തോളം പേര് ഓര്‍ത്തെടുത്തത് മരണത്തെ മുഖാമുഖം കണ്ടതിനെയാണ്. കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ രണ്ടുശതമാനം പേര് പങ്കുവച്ചു. മരണത്തെ ചുറ്റിപ്പറ്റിയുളള ഈ ഓര്ത്തെടുക്കലുകളെക്കുറിച്ച് ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഡോ. പര്‍ണിയയുടെ പക്ഷം. മരണശേഷം എന്തൊക്കെ സംഭവിച്ചേക്കാം എന്ന ചിന്തകളിലേക്കുളള വാതില്‍ തുറന്നുതരാന്‍ ഈ പഠനത്തിന് സാധിച്ചേക്കുമെന്ന് പറയുകയാണ് പ്രബന്ധം പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ഡോ. ജെറി നോളന്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications