Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനിൽ ആരോഗ്യപ്രതിസന്ധി: പൊതുമേഖലയിലെ വനിതാ ആരോഗ്യപ്രവർത്തകരോട് തിരികെ പ്രവേശിക്കാൻ നിർദേശം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്നതായി താലിബാൻ. രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളോട് ജോലിയിൽ തിരിച്ചെത്താനും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താലിബാൻ അധികാരം ആവശ്യപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ സർക്കാരിന് കീഴിലുള്ള മാധ്യമ സ്ഥാപനങ്ങളിൽ നിന്നടക്കം സ്ത്രീകളെ ജോലികളിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

സ്ത്രീകളോടുള്ള താലിബാന്റെ മോശം പെരുമാറ്റക്കുറിച്ചാണ് നേരത്തെ താലിബാന്റ ആധിപത്യത്തിലായിരുന്നപ്പോൾ അഫ്ഗാൻ ജനത അറിഞ്ഞത്. എന്നാൽ ഇത്തവണ അധികാരത്തിലെത്തിയത് മുതൽ സ്ത്രീകളോടുള്ള തങ്ങളുടെ സമീപനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി താലിബാൻ പ്രഖ്യാപിച്ചെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാൻ ജനങ്ങൾ തയ്യാറായില്ല. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ സ്ത്രീകൾക്ക് പരിമിതമായ അവകാശങ്ങൾ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇസ്ലാമിക് നിയമങ്ങളെ കൂട്ടുപിടിച്ച് താലിബാൻ ക്രൂരതകൾ വീണ്ടുമാവർത്തിക്കുമെന്നാണ് അഫ്ഗാൻ ജനത ഭയക്കുന്നതാണ്. കൂട്ടമായുള്ള പലായനത്തിലേക്ക് ജനങ്ങളെ നയിച്ചിട്ടുള്ളത്.

2

നേരത്തെ 1996-2001 വരെയുള്ള കാലഘട്ടത്തിൽ താലിബാൻ അധികാരത്തിലിരുന്ന കാലയളവിൽ പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിൽ നിന്നും തൊഴിലെടുക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. കൂടാതെ ബന്ധുവായ ഒരു പുരുഷനൊപ്പമല്ലാ സ്ത്രീകൾ പുറത്തുപോകാൻ പാടില്ലെന്നുള്ള നിയമങ്ങളും അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്നു.

3

നാറ്റോ- യുഎസ് സൈന്യം പിന്മാറാൻ തുടങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് താലിബാൻ നടത്തിയത്. ഇതോടെ ആരോഗ്യ മേഖലയിൽ മരുന്നുകളുടെയും ചികിത്സാ സംവിധാനങ്ങളുടെയും ദൌർലഭ്യമാണ് നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനങ്ങളുണ്ടായതോടെ നൂറ് കണക്കിന് അഫ്ഗാൻ പൌരന്മാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ യുഎസ് സൈനികരാണ്. ഇതോടെ മരുന്നും വൈദ്യസഹായവും എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

4


അഫ്ഗാനിലേക്ക് ആവശ്യമായ കുറച്ച് മരുന്നുകൾ മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നാണ് ലോകാരോഗ്യ സംഘടന എമർജൻസി ഡയറക്ടർ റിക്ടർ ബ്രണ്ണൻ വ്യക്തമാക്കിയത്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടായതോടെ വിമാനമാർഗ്ഗം മരുന്ന് എത്തിക്കാനുള്ള മാർഗ്ഗം കൂടി അടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

5


ലോകാരോഗ്യ സംഘടനയുടെ പങ്കാളിയായ ഇറ്റാലിയൻ എൻ‌ജി‌ഒയാണ് കാബൂളിൽ ഒരു എമർജൻസി ആശുപത്രി നടത്തുന്നത്, സ്ഫോടനത്തെത്തുടർന്ന് ആശുപത്രിയിലേക്ക് എന്നുവരുടെ എണ്ണം വർധിച്ചവരുടെ എണ്ണം വർധിച്ചതായി ബ്രെന്നൻ പറഞ്ഞു, "അവർ തങ്ങളുടെ മരുന്ന് വിതരണത്തിൽ വലിയ സമ്മർദ്ദം ചെലുത്തി". വ്യാഴാഴ്ച നടന്ന സ്ഫോടനത്തിന് മുമ്പുതന്നെ അഫ്ഗാനിസ്ഥാനിലെ മരുന്നുകളുടെ ആവശ്യങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയും ആഗസ്റ്റ് 15 ന് താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന് റദ്ദാക്കിയ രാജ്യത്തേക്ക് മൂന്ന് എയർലിഫ്റ്റുകൾ ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

6


മസാർ-ഇ-ഷെരീഫ് എയർപോർട്ട് വഴി എയർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മറ്റ് മാർഗ്ഗങ്ങളാണ് യുഎൻ ഇപ്പോൾ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന 2200 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും എല്ലാം തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ബ്രണ്ണൻ പറഞ്ഞു.

7


എന്നാൽ മെഡിക്കൽ സ്റ്റാഫുകളുടെ കുറവിനെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരികയാണെന്നും അവരിൽ പലരും രാജ്യം വിട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ആരോഗ്യ പ്രവർത്തകർ പോകുന്നതും ഡോക്ടർമാർ പോകുന്നതും ആശങ്കയ്ക്കിടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിരവധി വനിതാ ആരോഗ്യ പ്രവർത്തകർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, ഒരുപക്ഷേ ഭയം കൊണ്ടായിരിക്കാം, ബ്രണ്ണൻ പറഞ്ഞു. അതേ സമയം രാജ്യത്ത് അഫ്ഗാൻ പൌരന്മാരിൽ നിന്നുള്ള ഡോക്ടർമാരും എൻജിനീയർമാരും രാജ്യം വിട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Recommended Video

cmsvideo
    Leader Of Imran Khan's Party Says Pak Will Take Taliban's Help In Kashmir
    8

    അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും ഇസ്ലാമിന് അനുസൃതമായി ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കുമെന്ന് താലിബാൻ ഉറപ്പുനൽകിയെങ്കിലും, അഫ്ഗാൻ സ്ത്രീകളെ താലിബാൻ ഏറ്റെടുത്ത ശേഷം താലിബാൻ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുകയാണെന്ന് മുൻ അഫ്ഗാൻ ജഡ്ജി പറഞ്ഞിരുന്നു. സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അയൂബി പറയുന്നതനുസരിച്ച്, വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്ക് മോശമായി പാചകം ചെയ്തതായി ആരോപിച്ച് ഒരു സ്ത്രീയെ തീയിട്ടു കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്നും "അയൂബി പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+