കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള ഇറാനിലെ വനിത ഫുട്ബോള്‍ ടീമില്‍ കളിക്കാരായി 8 പുരുഷന്മാര്!
ടെഹ്റാന്: യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഇറാനില്‍ നിന്നും വനിത ഫുട്ബോള്‍ ടീം ലോകത്തിന്റെ മുന്നിലേയ്ക്ക് കാലെടുത്ത് വച്ചത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ഷിയഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ എന്തിനും ഏതിനും അന്തിമ വാക്ക് മതപുരോഹിതന്റേതാണ്. പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാളെ കുത്തിക്കൊല്ലേണ്ടി വന്ന പെണ്‍കുട്ടിയെ തൂക്കു കയറിലേയ്ക്ക് വിലച്ചിഴച്ച രാജ്യം. എന്തിനേറെ സ്ത്രീകളെ അടിച്ചമര്‍ത്തി ഭരിച്ചതിന്റെ അടയാളങ്ങള്‍ ഇനിയും അവശേഷിയ്ക്കുന്നുണ്ട് ഇറാനില്‍. ഇപ്പോഴും തുടരുന്നുമുണ്ട്.
പക്ഷേ ലോകത്തിന് മുന്നില്‍ ഇറാന് അഭിമാനത്തോടെ വിളിച്ച് പറയാന്‍ പറ്റിയ ഒന്നായിരുന്നു വനിത ഫുട്ബോള്‍ ടീം. എന്നാല്‍ ഏറെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഈ ടീമിനെ ചുറ്റിപ്പറ്റി പുറത്ത് വരുന്നത്. വനിത ഫുട്ബോള്‍ ടീമിലെ എട്ട് കളിക്കാര്‍ പുരുഷന്മാരാണത്രേ.

ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാത്ത എട്ട് പുരുഷന്മാരാണ് ഇറാന് ടീമുലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലിംഗ പരിശോധനയ്ക്ക് ഇവരെ വിധേയരാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. 1979 മുതല്‍ തന്നെ ഇറാനില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിധേയമായിരുന്നു. സ്വവര്‍ഗരതി. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയൊക്കെ നിഷിദ്ധമായ രാജ്യമാണ് ഇറാന്. സ്ത്രീകളുടെ വസ്ത്രധാരണത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.
ഇതേ നിയമങ്ങള്‍ പിന്തുടരുമ്പോഴും ദേശീയ വനിത ഫുട്ബോള്‍ ടീമില്‍ എങ്ങനെ പുരുഷന്മാര് ഉള്‍പ്പെട്ടു എന്നതാണ് വിരോധാഭാസം. ഭര്‍ത്താവ് അനുവദിയ്ക്കാത്തതിനാല്‍ രാജ്യത്തിന് പുറത്ത് പോകാന്‍ കഴിയാതെ ഏഷ്യാകപ്പ് നഷ്ടമായ ഇറാന് വനിത ഫുട്ബോള്‍ ടീം ക്യാപ്ടന് നിലോഫര്‍ അര്ദലനെപ്പറ്റി ആഴ്ചകള്‍ക്ക് മുമ്പാണ ്വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ടീം വീണ്ടും വിവാദത്തിലാകുന്നത്.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications