പാകിസ്താനിൽ ബസിൽ സ്ഫോടനം: പത്ത് പേർ കൊല്ലപ്പെട്ടു, രണ്ട് പേരെ കാണാനില്ല
ഇസ്ലാമാബാദ്: പാകിസ്താനിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് മരണം. ചൈനീസ് എൻജിനീയർമാരെയും പാക് സൈനികരെയും ലക്ഷ്യമിട്ടുകൊണ്ട് വടക്കൻ പാകിസ്താനിൽ വെച്ചാണ് ആക്രമണമുണ്ടായിട്ടുള്ളത്. ബസിനെ ലക്ഷ്യമാക്കി ഒരു ഐഇഡി സ്ഫോടനമാണ് നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ടെന്നുമാണ് പാകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. അപ്പർ കൊഹിസ്ഥാനിൽ വെച്ചാണ് അപകടമുണ്ടായിട്ടുള്ളതെന്നും എട്ട് പേർ മരിച്ചെന്നുമാണ് ഹസാര മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വ്യക്തമാക്കി.
പാകിസ്താനിലെ ദാസു ഡാമിൽ ജോലി ചെയ്യുന്ന ചൈനീസ് എൻജിനീയർമാരുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. 30 എൻജിനീയർമാരും തൊഴിലാളികളുമാണ് ബസിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പാരാമിലിട്ടറി സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എൻജിനീയർമാരുമാണ് മരിച്ചിട്ടുള്ളത്.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
അതേ സമയം സ്‌ഫോടനം റോഡരികിൽ സ്ഥാപിച്ച സ്ഫോടക വസ്തു മൂലമാണോ അതോ ബസിനുള്ളിൽ ഘടിപ്പിച്ച സ്ഫോടക വസ്തു മൂലമാണോ എന്ന് വ്യക്തമായിട്ടില്ല. സ്ഫോടനത്തെത്തുടർന്ന് ബസ് ആഴത്തിലുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഒരു സൈനികനെയും ഒരു ചൈനീസ് എൻജിനീയറെയും കാണാനില്ല. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഫോടനത്തെത്തുടർന്ന് ബസ് ആഴത്തിലുള്ള മലയിടുക്കിലേക്ക് വീഴുകയും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാനില്ല. രക്ഷാപ്രവർത്തനം ആരംഭിക്കുകയും എയർ ആംബുലൻസിൽ പരിക്കേറ്റവരെ രക്ഷിക്കാൻ സർക്കാർ യന്ത്രങ്ങൾ മുഴുവൻ അണിനിരത്തുകയും ചെയ്തു. അജ്ഞാതതയുടെ അവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications