നോ സെക്സ്... ഇതാ ഒരു കൃത്രിമ എലിഭ്രൂണം; ഇനി മനുഷ്യ ഭ്രൂണവും ഉണ്ടാക്കും; ഭക്ഷണമാക്കുമോ എന്ന് ഭയം
കേംബ്രിഡ്ജ്: മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റി മറിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്നതാണ് സ്റ്റെം സെല്‍ റിസര്‍ച്ച് അഥവാ മൂലകോശങ്ങള്‍ സംബന്ധിച്ച പഠനം. രസകരമാണ് ഈ സംഗതി. അണ്ഡവും ബീജവും ചേര്‍ന്നുണ്ടാകുന്ന ഏക കോശത്തില്‍ നിന്നാണല്ലോ ഒരു പൂര്‍ണ ജീവി ഉണ്ടായി വരുന്നത്.
അങ്ങനെ ഉള്ള ഏക കോശം (സിക്താണ്ഡം) വിഭജിച്ചാണ് ഭ്രൂണമുണ്ടാകുന്നത്. ഓരോ ശരീരാവയവങ്ങളും രൂപപ്പെടുന്നത് സമാനമായ കോശവിഭജനങ്ങളിലൂടെയാണ്. അങ്ങനെ ഓരോ അവയവങ്ങളായി മാറുന്ന കോശങ്ങളെയാണ് സ്റ്റെം സെല്ലുകള്‍ അഥവാ മൂല കോശങ്ങള്‍ എന്ന് വിളിക്കുന്നത്. ഈ കോശങ്ങളെ വേര്‍തിരിച്ചെടുത്താല്‍ ആവശ്യത്തിന് വേണ്ട ഹൃദയവും ശ്വാസകോശവും വൃക്കയും എല്ലാം വളര്‍ത്തിയെടുക്കാം എന്ന് ശാസ്ത്രം സ്വപ്നം കാണുന്നുണ്ട്.
ഇത് സംബന്ധിച്ച ഗവേഷണങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വാര്‍ത്ത. എലിയുടെ കൃത്രിമ ഭ്രൂണത്തെ മനുഷ്യന് സൃഷ്ടിച്ചു എന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം സാധിച്ചിട്ടുള്ളത്.

കൃത്രിമമായി ഒരു ഭ്രൂണം സൃഷ്ടിക്കുക എന്ന ചരിത്രപരമായ സംഭവം ആണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. എലിയുടെ കൃത്രിമ ഭ്രൂണമാണ് ഇങ്ങനെ സൃഷ്ടിച്ചിട്ടുള്ളത്.

സാധാരണ ഗതിയില്‍ സെക്സിലൂടെയാണ് ഇത് നടക്കുന്നത്. ലാബ് അന്തരീക്ഷത്തില്‍ പുംബീജത്തേയും അണ്ഡത്തേയും ചേര്ത്തുവച്ചും ഭ്രൂണം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതൊന്നും അല്ല സംഭവിച്ചത്.

ഒരു ത്രിമാന സംവിധാനത്തില്‍ രണ്ട് തരം സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ എലിയുടെ കൃത്രിമ ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നത്. ഭ്രൂണ വളര്‍ച്ചെയ സംബന്ധിച്ച പഠനങ്ങളില്‍ ഏറെ നിര്‍ണായകമാകും ഈ പരീക്ഷണ വിജയം എന്ന് ഉറപ്പാണ്.

എലികളില്‍ വിജയിച്ച സാഹചര്യത്തില്‍ ഈ പരീക്ഷണം അടുത്ത ഘട്ടങ്ങളില്‍ മനുഷ്യന്റെ കൃത്രിമ ഭ്രൂണ നിര്‍മാണത്തിലേക്ക് കൂടി എത്തും എന്ന് ഉറപ്പാണ്. സ്റ്റെം സെല്‍ ഗവേഷണങ്ങളില്‍ അത് ഏറെ മുതല്‍ക്കൂട്ടാവും എന്നും ഉറപ്പാണ്.

മനുഷ്യ ഭ്രൂണങ്ങളില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. സ്പേം/ഓവം ബാങ്കുകളില്‍ ബാക്കിയാവുന്നവ ഉപയോഗിച്ചാണ് ഇതിന് വേണ്ടി ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ പ്രായോഗികമായ ഒരുപാട് പ്രശ്നങ്ങള്‍ വേറേയും ഉണ്ട്.

എലികളില്‍ ഇപ്പോള്‍ സാധ്യമായതുപോലെ കൃത്രിമ ഭ്രൂണങ്ങള്‍ മനുഷ്യനിലും സാധ്യമാല് അത് ഈ മേഖലയിലെ ഗവേഷണങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കും എന്ന് ഉറപ്പാണ്. അതേ സമയം തന്നെ മറ്റ് ചില ആശങ്കരളും ബാക്കിയാണ്.

മനുഷ്യ ഭ്രൂണത്തിന് വലിയ ഔഷധഗുണം ഉണ്ടെന്ന വലിയ തെറ്റിദ്ധാരണ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നവരും ഏറെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വലിയൊരു അധോലോകം തന്നെ പ്രവര്‍ത്തിക്കുന്നതായും പലതവണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

കൃത്രിമമായി മനുഷ്യ ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി വന്നാല്‍ അത് ഏറെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. മനുഷ്യഭ്രൂണത്തിന്റെ ഔഷധമൂല്യം പ്രചരിപ്പിക്കുന്നവര്‍ ഇത് ഏത് രീതിയില്‍ ആയിരിക്കും ഉപയോഗപ്പെടുത്തുക എന്ന് പറയേണ്ടതില്ലല്ലോ
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications